ഉപഭോഗ സ്വഭാവത്തില്‍ ഗ്രാമീണ, നഗര മാര്‍ക്കറ്റുകള്‍ തമ്മില്‍ അന്തരമില്ലെന്നു വിദഗ്ധര്‍
ഉപഭോഗ സ്വഭാവത്തില്‍ ഗ്രാമീണ, നഗര മാര്‍ക്കറ്റുകള്‍ തമ്മില്‍ അന്തരമില്ലെന്നു വിദഗ്ധര്‍
Sunday, August 30, 2015 11:32 PM IST
കോല്‍ക്കത്ത: ഉപഭോഗ സ്വഭാവത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഗ്രാമീണ, നഗര മാര്‍ക്കറ്റുകള്‍ തമ്മില്‍ അന്തരമില്ലെന്നു വിദഗ്ധര്‍. ഇന്നലെ കോല്‍ക്കത്തയില്‍ നടന്ന ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അന്‍ഡ് ഇന്‍ഡസ്ട്രി സമ്മേളനത്തിലാണ് ഈ വിലയിരുത്തല്‍. ഗ്രാമീണ ഉപഭോക്താക്കളുടെ ഉപയോഗവും ഇന്ന് നഗരത്തിലെ ആളുകള്‍ക്ക് സമാനമായിട്ടുണ്െടന്ന് ഐടിസി ലിമിറ്റഡിലെ പ്രിന്‍സിപ്പല്‍ ടെക്നോളജിസ്റ് അരിന്ദം സെന്‍ ഗുപ്ത പറഞ്ഞു. സമാന പ്രവണത അടുത്ത കുറച്ചു കാലങ്ങളായി വളര്‍ന്നു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ മേഖലയ്ക്കു മാത്രമായി പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ താത്പര്യം നഗരങ്ങളില്‍ ലഭിക്കുന്ന സമാന വസ്തുക്കളാണ്. അതുകൊണ്ടുതന്നെ നല്ലത് തെരഞ്ഞെടുക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നു. വിവരസാങ്കേതികവിദ്യ വളര്‍ന്നതോടെ ആളുകളുടെ മനോഭാവം മാറിയിട്ടുണ്ട്. ഇതൊക്കെ ഗ്രാമീണ മേഖലയിലെ മാര്‍ക്കറ്റുകളില്‍ കുതിച്ചുകയറ്റമുണ്ടാക്കിയെന്നു സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.


സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വര്‍ധിച്ചതോടെ ഗ്രാമീണ മേഖലയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്നു മാര്‍ട്ട് സിഇഒ പ്രദീപ് കശ്യപ് വിലയിരുത്തി. ഇന്ന് നഗരങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലും കൂടുതല്‍ പേര്‍ ഗ്രാമങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയുടെ ഉപഭോഗസംസ്കാരം ഇന്ന് നഗരമേഖലയ്ക്ക് ഒപ്പമെത്തിയതായി പ്രമുഖ മാര്‍ക്കറ്റ് ഗവേഷകരായ ഐഎംആര്‍ബി നടത്തിയ പഠനത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.