വിദേശ നികുതി: സര്‍ക്കാര്‍ ഇടപെടില്ലെന്ന് ജെയ്റ്റ്ലി
വിദേശ നികുതി: സര്‍ക്കാര്‍ ഇടപെടില്ലെന്ന് ജെയ്റ്റ്ലി
Saturday, April 18, 2015 11:21 PM IST
വാഷിംഗ്ടണ്‍: വിദേശ നിക്ഷേപകര്‍ നേരത്തെ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് വര്‍ഷങ്ങളായി നികുതി ഒടുക്കാത്തതു സംബന്ധിച്ച കാര്യങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

നികുതിയുടെ മുന്‍കാലങ്ങളെ സംബന്ധിച്ച കാര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്െടങ്കില്‍ അവര്‍ ജുഡീഷല്‍ ട്രൈബ്യൂണലുകളെയാണ് അശ്രയിക്കേണ്ടതെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്നതിനു പകരം ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ നല്‍കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ പ്രതീക്ഷ സര്‍ക്കാരിന്റെ ഇടപെടലിലാണ്. എന്നാല്‍ തന്റെ വീക്ഷണം തികച്ചും വ്യത്യസ്തമാണെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് അവര്‍ക്ക് നിയമപരമായ പ്രതിവിധിതേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സേഷന്‍ (മാറ്റ്) മാനദണ്ഡങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അമേരിക്കയിലെയും യൂറോപ്പിലെയും നിക്ഷേപകരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങള്‍ക്ക് അന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്നതിലും ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തപ്പെടുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് ഏകദേശം 800 കോടി ഡോളറിന്റെ ബാധ്യതയുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

2011-12 സാമ്പത്തിക വര്‍ഷത്തെ മാറ്റ് കണക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകള്‍ ഇതിനകം തന്നെ വിവിധ വിദേശ നിക്ഷേപകര്‍ക്കു ലഭിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ച് മുന്‍വര്‍ഷങ്ങള്‍ക്കും നികുതി ബാധകമാണെന്നാണ് അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത്. 2015 ബജറ്റ് ഇളവുകള്‍ സംബന്ധിച്ച് വാഷിംഗ്ടണില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.