ആശങ്കയും പ്രതീക്ഷയും നല്‍കുന്ന ബജറ്റ്: കേരള ചേംബര്‍
Sunday, March 1, 2015 1:10 AM IST
കൊച്ചി: ആശങ്കയും പ്രതീക്ഷയും ഒരുപോലെ നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാത്യു കുരുവിത്തടം. സേവന നികുതി വര്‍ധന വാണിജ്യ മേഖലയെയും അനുബന്ധ രംഗങ്ങളെയും നേരിട്ടു ബാധിക്കും. രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബര്‍ മേഖലയെ സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ് പരിഗണിക്കപ്പെടാതെ പോയത്. ടൂറിസം പൈതൃക കേന്ദ്രം'പ്രഖ്യാപിച്ചപ്പോഴും കേരളത്തെ അവഗണിച്ചു. തിരുവനന്തപുരവും കൊച്ചിയും പരിഗണിക്കേണ്ടതായിരുന്നു.

ഇഎസ്ഐ അല്ലെങ്കില്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്ക് അവസരം നല്‍കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. സ്വത്തുനികുതി ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണ്. ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും ലഘൂകരിക്കാനുമുള്ള നിര്‍ദേശം പുതിയ സംരംഭകരെ സഹായിക്കും. എങ്കിലും ഇരുപത്തിരണ്േടാളം വരുന്ന കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ഇല്ലാത്തത് നിരാശാജനകമാണ്. വന്നെത്തുമ്പോള്‍ തന്നെ 150 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കു വീസ നല്‍കാനുള്ള നിര്‍ദേശം ടൂറിസം മേഖലയെ സഹായിക്കും. പ്രത്യേകിച്ച് കേരളത്തിന് ഇതു വളരെ പ്രയോജനകരമാകും.


ചെറുകിട സൂക്ഷ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കു പദ്ധതി നിര്‍ദേശിച്ചിട്ടുള്ളത് പ്രതീക്ഷയുണര്‍ത്തുന്നെന്നും ചെയര്‍മാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.