ദീര്‍ഘകാലമായുള്ള പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കിയെന്നു ടെലികോം മന്ത്രി
ദീര്‍ഘകാലമായുള്ള പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കിയെന്നു ടെലികോം മന്ത്രി
Monday, December 22, 2014 1:08 AM IST
ന്യൂഡല്‍ഹി: സ്പെക്ട്രം വിഷയമടക്കം ദീര്‍ഘകാലമായി പരിഹാരമില്ലാതെ തുടര്‍ന്നിരുന്ന പല കാര്യങ്ങളിലും ടെലികോം മന്ത്രാലയം തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രതിരോധ മന്ത്രാലയത്തിന്റെ സ്പെക്ട്രം സംബന്ധിച്ച കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2,100 മെഗഹെട്സ് ബാന്‍ഡിലെ 5 മെഗഹെട്സ് സ്പെക്ട്രം നല്‍കാന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. ഇവ ഫെബ്രുവരിയില്‍ 800, 900, 1,800 മെഗഹെട്സ് ബാന്‍ഡുകളോടൊപ്പം ലേലം ചെയ്യും. സൈന്യത്തിനും ടെലികോമിനുമിടയിലുള്ള മറ്റൊരു സ്പെക്ട്രം വിഷയവും ചര്‍ച്ചകളിലൂടെ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലട്രോണിക് ഉത്പാദന മേഖലയില്‍ മാത്രം കഴിഞ്ഞ ആറുമാസക്കാലയളവില്‍ സര്‍ക്കാരിന് 18,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിച്ചെന്നും ഇതില്‍ 4,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.


ശേഷിക്കുന്നവയുടെ കാര്യത്തില്‍ പരിശോധനകള്‍ നടന്നുവരികയാണ്. നിലവിലുള്ള സ്പെക്ട്രത്തിന്റെ വിനിയോഗം സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതുണ്െടന്നും വാണിജ്യകാര്യങ്ങളില്‍ സ്പെക്ട്രം ലഭ്യമാക്കാനുള്ള പദ്ധതികളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.