ഇറക്കുമതി കൊക്കോയ്ക്കു പരിശോധന: മുംബൈ കമ്പനി ഹര്‍ജി നല്‍കി
Friday, November 28, 2014 10:37 PM IST
കൊച്ചി: ഉണക്കിയ പഴം, പരിപ്പ് തുടങ്ങിയ ഇനങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിച്ചിട്ടുള്ള പരിശോധന ആവശ്യമില്ലെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്ത കൊക്കോയ്ക്ക് ഈ പരിശോധന നടത്തിയതിനെതിരെ മുംബൈയിലെ മോണ്‍ഡെലിസ് ഇന്ത്യ ഫുഡ്സ് (കാഡ്ബറി ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി) ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി തുറമുഖം വഴി 900 ടണ്‍ കൊക്കോ ബീന്‍സാണ് കമ്പനി ഇറക്കുമതി ചെയ്തത്. ഇത് പുറമെയുള്ള സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് അയച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കൊച്ചി കസ്റംസിനും ഫുഡ് സേഫ്റ്റി സ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കുമെതിരെ കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്.


പരിശോധന നീളുന്നതു കാരണം ചരക്ക് ഇറക്കാന്‍ അനുമതി ലഭിച്ചില്ല. ചരക്കിറക്കാന്‍ കഴിയാത്തതിനാല്‍ തുറമുഖത്ത് അടക്കേണ്ട ഡമറേജ് ചാര്‍ജ് ഒഴിവാക്കികിട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.