രാമസ്വാമിയെ ചെട്ടിനാട് സിമന്റ് കമ്പനി ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കി
രാമസ്വാമിയെ ചെട്ടിനാട് സിമന്റ് കമ്പനി ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കി
Thursday, August 28, 2014 10:12 PM IST
ചെന്നൈ: കമ്പനി രജിസ്ട്രാര്‍ക്കു കൈക്കൂലി കൊടുത്തു വശംവദനാക്കി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രമുഖ വ്യവസായി എം.എ.എം രാമസ്വാമിയെ ചെട്ടിനാട് സിമന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഓഹരി ഉടമകളുടെ യോഗം നീക്കം ചെയ്തു. ചെട്ടിനാട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് സിമന്റ് കോര്‍പറേഷന്‍.

ഇന്നലെ ചേര്‍ന്ന 51-മതു വാര്‍ഷികയോഗമാണു രാമസ്വാമിയുടെ ഡയറക്ടര്‍ പദവി നീട്ടിക്കൊടുക്കേണ്െടന്നു തീരുമാനിച്ചത്. രാജ്യസഭാ മുന്‍ എംപിയായ രാമസ്വാമി കമ്പനിയുടെ ചെയര്‍മാനും വളര്‍ത്തുപുത്രന്‍ എം.എ.എം.ആര്‍ മുത്തയ്യ എംഡിയുമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണു ചെട്ടിനാട്. രാമസ്വാമിയില്‍ നിന്നു പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ രജിസ്ട്രാര്‍ എം. മനു നീതി ചോളനെ സിബി ഐ കഴിഞ്ഞദിവസം അറസ്റു ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന വാര്‍ഷികയോഗ തീരുമാനങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് രാമസ്വാമി കൈക്കൂലി വാഗ്ദാനം ചെയ്തത്.

രാമസ്വാമിയുടെ എതിര്‍ ഗ്രൂപ്പുകള്‍ കമ്പനിയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമം നടത്തുന്നതു തടയുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.


കൈക്കൂലി നല്‍കിയ കുറ്റത്തിനു രാമസ്വാമിക്കെതിരേയും സിബി ഐ കേസെടുത്തിട്ടുണ്െടങ്കിലും 82 കാരനായ അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് അറസ്റിനു മുതിര്‍ന്നില്ല.

രാമസ്വാമിയെ ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കിയതോടെ ഫലത്തില്‍ ചെട്ടിനാട് സിമന്റ് കോര്‍പറേഷന് ചെയര്‍മാനില്ലാത്ത സ്ഥിതിയായി. സിമന്റ് ബിസിനസ് കൂടാതെ ഗ്രാനൈറ്റ്, എന്‍ജിനിയറിംഗ്, സിലിക്ക, രത്നവ്യാപാരം, വിവര സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, തോട്ടം, കപ്പല്‍, ഗതാഗതം തുടങ്ങിയ മേഖലകളിലും ചെട്ടിനാട് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.

ചിദംബരത്തുള്ള അണ്ണാമല സര്‍വകലാശാലയുടെ പ്രൊവൈസ്ചാന്‍സലര്‍ കൂടിയായിരുന്നു രാമസ്വാമി. എന്നാല്‍ ക്രമക്കേടുകളുടെ പേരില്‍ സര്‍വകലാശാലയെ സര്‍ക്കാര്‍ ഏറ്റെടുത്തു.

ചെട്ടിനാട് സിമന്റ് കോര്‍പറേഷനില്‍ 24% ഓഹരി രാമസ്വാമിക്കും 15% മുത്തയ്യയ്ക്കും 18 ശതമാനം ഓഹരി ഭാര്യ ഗീത മുത്തയ്യയ്ക്കുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.