മൊബൈല്‍ ഇന്റര്‍നെറ്റിന് മിനിമം ഡൌണ്‍ലോഡ് സ്പീഡ് നിര്‍ബന്ധമാക്കും
Friday, April 25, 2014 9:45 PM IST
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വര്‍ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് മിനിമം ഡൌണ്‍ലോഡ് വേഗം നിര്‍ബന്ധമാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി- ട്രായ്് തീരുമാനിച്ചു.

2 ജി, 3 ജി സേവനങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും. ചില ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് വേഗം സംബന്ധിച്ച് ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ വലവീശിപ്പിടിക്കുന്നുണ്െടങ്കിലും പിന്നീട് വാഗ്ദാനം പാലിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഒരു സെക്കന്‍ഡില്‍ 7.2 മെഗാബൈറ്റ് അല്ലെങ്കില്‍ സെക്കന്‍ഡില്‍ 21 എംബി ഒക്കെയാണ് വാഗ്ദാനം.

അതേസമയം യഥാര്‍ഥത്തില്‍ 7.1 എംബി സ്പീഡ് ലഭിക്കുകയാണെങ്കില്‍ ഒരു മുഴുനീള സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ 12-14 മിനിറ്റ് മതിയെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ ഡാറ്റാ പ്ളാനും വാഗ്ദാനം ചെയ്യുന്ന ഡൌണ്‍ലോഡ് വേഗം കഴിഞ്ഞ ഒമ്പതുമാസമായി ട്രായ് നിരീക്ഷിച്ചുവരുകയായിരുന്നു.

എല്ലാ ലൈസന്‍സ്ഡ് സര്‍വീസ് ഏരിയകളിലും ഈവേഗം ഒരുപോലെയല്ലെന്നു അഥോറിറ്റി കണ്െടത്തി. ഒരേ സാങ്കേതിക വിദ്യയാണ് മിക്ക കമ്പനികളും ഉപയോഗിക്കുന്നതെങ്കിലും ഫലം വേറെയാണ്. പലപ്പോഴും 2 ജി സാങ്കേതികവിദ്യയില്‍ സ്പീഡ് 21.42 കെബിപിഎസ് മുതല്‍ 97.06 കെബിപിഎസ് വരെയാണ്.


ഉപയോക്താക്കള്‍ പലപ്പോഴും സ്പീഡിനെപ്പറ്റി തുടര്‍ന്നു ചിന്തിക്കാറില്ല. താരിഫിനെക്കുറിച്ചു മാത്രമാണ് കമ്പനികള്‍ പറയാറുള്ളത്, അതിന്റെ വേഗം സംബന്ധിച്ച് വ്യക്തതയില്ല.

എന്നാല്‍ ഭാവിയില്‍ താരിഫ് പ്ളാനിനെപ്പറ്റിയുള്ള വിവരങ്ങള്‍ പരസ്യം, വെബ്സൈറ്റ്, ടെലിഫോണ്‍ ബില്‍, സെയില്‍ വൌച്ചര്‍, പരാതി കേന്ദ്രം, സെയില്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കുമ്പോള്‍ മിനിമം ഡൌണ്‍ലോഡ് സ്പീഡ് പരാമര്‍ശിക്കണമെന്നതു നിര്‍ബന്ധമാക്കും. സ്പീഡ് കുറവാണെങ്കില്‍ അക്കാര്യം ഉപയോക്താക്കളെ അറിയിക്കണം.

3 ജി സേവനങ്ങളില്‍ ഇപ്പോള്‍ 399 കെബിപിഎസ് മുതല്‍ 2.48 എംബിപിഎസ് വരെയാണ് വേഗമെന്നു ടെലികോം കമ്പനികള്‍ ട്രായിയെ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.