ഓസ്ട്രേലിയയിൽ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധം
ഓസ്ട്രേലിയയിൽ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധം
Saturday, July 21, 2018 11:56 PM IST
വാഷിംഗ്ടൺ ഡിസി: ചൈന അമേരിക്കയുമായി ശീതയുദ്ധം നടത്തുകയാണെന്നു യുഎസ് ചാര സംഘടനയായ സിഐഎയുടെ കിഴക്കനേഷ്യാ ദൗത്യകേന്ദ്രത്തിന്‍റെ ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടർ മൈക്കിൾ കോളിൻസ്.

അമേരിക്കയെ മറികടന്നു ലോകത്തിന്‍റെ നിയന്ത്രണം കൈയാളാനാണ് ചൈനയുടെ ശ്രമം. കോളറാഡോയിൽ നടന്ന സുരക്ഷാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കോളിൻസ്.

അമേരിക്ക ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ചൈന. ശീതയുദ്ധത്തിനു സമാനമായ നടപടികളിലൂടെ അമേരിക്കയെ സിംഹാസനഭ്രഷ്ടനാക്കാനുള്ള നീക്കത്തിനു ചുക്കാൻ പിടിക്കുന്നതു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗാണ്. എന്നാൽ, സോവിയറ്റ് യൂണിയന്‍റെ ശീതയുദ്ധ തന്ത്രങ്ങളല്ല ചൈന പയറ്റുന്നത്. ചൈനക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ല. പട്ടാളം, സാന്പത്തികം തുടങ്ങി അധികാരത്തിന്‍റെ എല്ലാ മാർഗങ്ങളും നിയമപരമായും നിയമവിരുദ്ധമായും പരസ്യമായും രഹസ്യമായും പ്രയോഗിച്ച് അമേരിക്കയെ അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നു കോളിൻസ് വിശദീകരിച്ചു.

അമേരിക്ക ഒരു രാജ്യമെന്ന നിലയിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ വ്രേയും മുന്പു പറഞ്ഞിരുന്നു.


ചൈനയുമായും റഷ്യയുമായുള്ള അധികാര വടംവലിയെക്കുറിച്ച് അമേരിക്കയുടെ ദേശീയ പ്രതിരോധതന്ത്ര റിപ്പോർട്ടിലും മുന്നറിയിപ്പു നല്കുന്നുണ്ട്.

ഇന്തോ പസഫിക് മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ അമേരിക്കയ്ക്കും ഇന്ത്യക്കുമെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്.

സൈന്യത്തെ നവീകരിച്ചും അയൽരാജ്യങ്ങളിൽ സ്വാധീനം വർധിപ്പിച്ചും അപ്രതീക്ഷിത സാന്പത്തികനയങ്ങളിലൂടെയുമാണ് ചൈന ഭീഷണി സൃഷ്ടിക്കുന്നത്.

ഫിലിപ്പീൻസും വിയറ്റ്നാമും തായ്‌വാനും അടക്കമുള്ള രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്ന തെക്കൻ ചൈനാ കടൽ മുഴുവനായി സ്വന്തമാക്കാനുള്ള നീക്കമടക്കം ചൈന നടത്തുന്നു.
പ്രതിരോധത്തിനുള്ള ചെലവഴിക്കലിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണു ചൈന. ലോകത്തിലെ ഏറ്റവും വലിയ കരസേനയും മൂന്നാമത്തെ വലിയ വ്യോമസേനയും 60 മുങ്ങിക്കപ്പലുകളും 240 കപ്പലുകളും ഉൾപ്പെടുന്ന നാവികസേനയും അവർക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.