ചാവേർ ആക്രമണം : നൈജീരിയയിൽ 31 മരണം
ചാവേർ ആക്രമണം : നൈജീരിയയിൽ 31 മരണം
Monday, June 18, 2018 1:06 AM IST
കാനോ: വടക്കു കിഴക്കൻ നൈജീരിയയിൽ ബോർണോ സംസ്ഥാനത്തെ ഡംബോ പട്ടണത്തിൽ ശനിയാഴ്ച ഭീകരർ നടത്തിയ ഇരട്ടചാവേർ ആക്രമണത്തിൽ കുറഞ്ഞത് 31 പേർ മരിച്ചു.ഈദ് ആഘോഷത്തിനെത്തിയവരെയാണുചാവേറുകൾ ലക്ഷ്യമിട്ടത്. ആക്രമണത്തിനു പിന്നിൽ ബോക്കോ ഹറം ഭീകര സംഘടനയാണെന്നു കരുതപ്പെടുന്നു.

പ്രദേശത്തു തടിച്ചുകൂടിയ ജനങ്ങളുടെ നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണവും നടത്തി. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ബോർണോ സംസ്ഥാനത്തു ഭീകരരുടെ ശല്യം ഇല്ലാതായെന്നും പലായനം ചെയ്തവർക്കു തിരിച്ചുവരാമെന്നും സൈനിക ജനറൽ ലഫ്. ജനറൽ ബുരടായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഡംബോ പട്ടണത്തിൽ ഭീകരർ ആഞ്ഞടിച്ചത്.


നൈജീരിയയിൽ ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബോക്കോ ഹറം ആരംഭിച്ച ഭീകരാക്രമണങ്ങളിൽ നിരവധി പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. ഭീകരരെ അമർച്ച ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് 2015ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി അധികാരമേറ്റത്. എന്നാൽ സിവിലിയന്മാരെയും സുരക്ഷാ സൈനികരെയും ലക്ഷ്യമിട്ട് ജിഹാദികൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഡ്മവാ സംസ്ഥാനത്തെ മുബിയിലെ മോസ്കിൽ മേയ് ഒന്നിനു ഭീകരർ നടത്തിയഇരട്ടചാവേർ ആക്രമണത്തിൽ 86 പേരാണു കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ഡാപ്ചിയിലെ ഗവൺമെന്‍റ് ഗേൾസ് ടെക്നിക്കൽ കോളജിൽനിന്ന് ഭീകരർ നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.