"മെകുനു' ചുഴലിക്കാറ്റിൽ മൂന്നു പേർ മരിച്ചു; ഭീതിയൊഴിഞ്ഞ് സലാല
 മെകുനു  ചുഴലിക്കാറ്റിൽ  മൂന്നു പേർ മരിച്ചു; ഭീതിയൊഴിഞ്ഞ് സലാല
Sunday, May 27, 2018 1:40 AM IST
മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിലും കനത്ത മഴയിലും മൂന്നു പേർ മരിച്ചു. ഒരു ഏഷ്യന്‍ വംശജനും രണ്ട് തദ്ദേശവാസികളുമാണു മരിച്ചത്. റോയല്‍ ഒമാന്‍ പോലീസിലെ പബ്ലിക് റിലേഷന്‍ വകുപ്പിലെ ക്യാപ്റ്റന്‍ താരിഖ് അല്‍ ഷന്‍ഫാരി മരണങ്ങൾ സ്ഥിരീകരിച്ചു. ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ അടുത്ത പന്ത്രണ്ടു മണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ, മെകുനു ചുഴലിക്കാറ്റിന്‍റെ ഭീതിയില്‍ നിന്ന് സലാല വിമുക്തമായി. ആള്‍നാശമുള്‍പ്പെടെ കനത്ത ആഘാതമേൽപ്പിക്കുമെന്നു ഭയപ്പെട്ടിരുന്ന മെകുനു ശക്തി കുറഞ്ഞ് സൗദി അറേബ്യന്‍ തീരത്തേക്കു പോയി.

റോഡുകള്‍ക്ക് പുറമെ നൂറു കണക്കിന് വാഹനങ്ങള്‍ക്കും, കൃഷിയിടങ്ങള്‍ക്കും, ആടുമാടുകള്‍ക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായ്യിദിന്‍റെ നിര്‍ദേശ പ്രകാരം സിവില്‍ ഡിഫെന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സേനകളും മെകുനുവിനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണു നടത്തിയത്. അധികൃതരുടെ ജാഗ്രത മേഖലയില്‍ താമസിക്കുന്ന അന്പതിനായിരത്തോളം വരുന്ന മലയാളിസമൂഹത്തിന് ആശ്വാസമായി. പുറത്തിറങ്ങരുതെന്നുള്ള അധികൃതരുടെ കര്‍ശന നിര്‍ദേശത്തെത്തുടർന്നു ഒട്ടുമിക്കവരും വീടുകളിൽത്തന്നെയാണ് കഴിച്ചുകൂട്ടിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മവാസലാത് ബസ് കമ്പനി സലാലക്കുള്ള സര്‍വീസുകള്‍ നിർത്തിവച്ചിരുന്നു.

രണ്ടു ദിവസമായി അടച്ചിട്ടിരുന്ന സലാല വിമാനത്താവളം വെള്ളിയാഴ്ച രാത്രി തുറന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്‍പ്പെടെ പോകുന്ന വിമാനങ്ങള്‍ ഒമാന്‍റെ വ്യോമയാന മേഖലയാണ് ഉപയോഗിക്കുന്നത്. പ്രതികൂല കാലാവസ്ഥ മൂലം മറ്റു റൂട്ടുകളാണ് പ്രസ്തുത വിമാനക്കമ്പനികള്‍ ഉപയോഗിച്ചിരുന്നത്.


ഇതിനിടയില്‍ മെകുനു ചുഴലിക്കാറ്റിന്‍റെ കെടുതികളുടെ തെറ്റായ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3,000 ഒമാനി റിയാല്‍ പിഴയും(5.25 ലക്ഷം രൂപ) മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കും. സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിനു സമീപം താമസിക്കുന്ന ഒരു കുടുംബത്തിലെ ആറ് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്തുനിന്നും ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

സിവില്‍ ഡിഫന്‍സിന്‍റെയും റോയല്‍ ഒമാന്‍ പോലീസിന്‍റെയും വിവിധ ഷെല്‍ട്ടറുകളാണ് വെള്ളിയാഴ്ച തുറന്നത്. കൂടുതല്‍ പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. വെള്ളിയാഴ്ച പകല്‍ വെള്ളം കയറിയതും തകര്‍ന്നതുമായ വീടുകളില്‍ കഴിഞ്ഞവരെയും മാറ്റി താമസിപ്പിച്ചു. ഇവര്‍ക്ക് വേണ്ട വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങള്‍ പോലീസ് വിതരണം ചെയ്തു. ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.

സേവ്യർ കാവാലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.