ഉച്ചകോടിയിൽനിന്ന് ട്രംപ് പിന്മാറി
ഉച്ചകോടിയിൽനിന്ന് ട്രംപ് പിന്മാറി
Friday, May 25, 2018 1:00 AM IST
വാഷിംഗ്ടൺ ഡിസി: കൊറിയൻ മേഖലയിൽ ശാശ്വതസമാധാനത്തിനു വഴിയൊരുക്കുമെന്നു കരുതി ലോകം കാത്തിരുന്ന ചരിത്രകൂടിക്കാഴ്ച നടക്കില്ല. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി ജൂൺ 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിന്മാറി.

അടുത്തിടെ കിം നടത്തിയ പ്രസ്താവനകളിൽ തുറന്ന ശത്രുതയും ഭീകരമായ കോപവും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കിമ്മിനു കത്തയച്ചു. കിമ്മിന്‍റെ പ്രതികരണം വന്നിട്ടില്ല.

ഉച്ചകോടി റദ്ദാക്കപ്പെടുന്പോൾ, കൊറിയൻ മേഖലയുടെ ആണവ നിരായുധീകരണം സംബന്ധിച്ച പ്രതീക്ഷകൾ അസ്ഥാനത്താകും. ഈ വർഷത്തിന്‍റെ തുടക്കം മുതൽ ഉത്തരകൊറിയ സ്വീകരിച്ച അനുരഞ്ജന ശബ്ദത്തിന്‍റെ തുടർച്ചയായിട്ടാണ് കിം-ട്രംപ് കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടത്.
എന്നാൽ അടുത്തിടെ യുഎസ്, ഉത്തരകൊറിയ നേതൃത്വങ്ങൾ വാക്പോരിലേക്കു വീണ്ടും കടന്നത് ഉച്ചകോടിയുടെ സാധ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തി.

ട്രംപിന്‍റെ കത്തിലെ ഉള്ളടക്കം

സിംഗപ്പൂരിൽ നിങ്ങളുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, അടുത്തിടെ നിങ്ങൾ നടത്തിയ പ്രസ്താവനകളിൽ ഭീകരമായ ദേഷ്യവും തുറന്ന ശത്രുതയും പ്രകടമാണ്. അതിനാൽ ഈ സമയത്ത് ഒരു കൂടിക്കാഴ്ച അനുചിതമാകുമെന്ന് എനിക്കു തോന്നുന്നു. നിങ്ങളുടെ ആണവശേഷിയെക്കുറിച്ച് നിങ്ങൾ പറയുന്നുണ്ട്. ഞങ്ങൾക്ക് അതിനേക്കാൾ ശക്തമായ ആണവശേഷിയുണ്ട്. അതൊരിക്കലും ഉപയോഗിക്കാൻ ഇടവരുത്തരുതേയെന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു.

സമാധാനം, ഐശ്വര്യം, സന്പദ്സമൃദ്ധി എന്നീ കാര്യങ്ങളിൽ ലോകത്തിന്, പ്രത്യേകിച്ച് ഉത്തരകൊറിയയ്ക്ക് വലിയ അവസരമാണു നഷ്ടമായിരിക്കുന്നത്. ഇത് ചരിത്രത്തിലെ ദുഃഖകരമായ നിമിഷമായിരിക്കും. നിങ്ങളുടെ മനസു മാറുകയാണെങ്കിൽ എന്നെ വിളിക്കാം.

വാക്പോരു തുടർന്നു, സമാധാനപ്രതീക്ഷ പാളി

കിമ്മാണ് ട്രംപിനെ കാണാനുള്ള ആഗ്രഹം മുന്നോട്ടുവച്ചത്. അണ്വായുധ പദ്ധികൾ ഉപേക്ഷിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ട്രംപ് ക്ഷണം സ്വീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രണ്ടു പ്രാവശ്യം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടു. തടവിലുണ്ടായിരുന്ന മൂന്ന് യുഎസ് പൗരന്മാരെ ഉത്തരകൊറിയ മോചിപ്പിച്ചു.

അണ്വായുധ പദ്ധതിയിലേക്കു മടങ്ങിപ്പോകില്ലെന്ന ഉറപ്പു ലഭിക്കത്തക്ക വിധത്തിലുള്ള നടപടികൾ ഉത്തരകൊറിയ സ്വീകരിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. അമേരിക്കയോട് സഹകരിച്ചില്ലെങ്കിൽ കിമ്മിന്, ലിബിയൻ ഏകാധിപതി ഗദ്ദാഫി ആഭ്യന്തരയുദ്ധത്തിൽ വധിക്കപ്പെട്ടതിനു സമാനമായ ഗതി നേരിടേണ്ടിവരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നല്കി.

ഇതെല്ലാം ഉത്തരകൊറിയയെ പ്രകോപിപ്പിച്ചു. സമ്മർദം തുടർന്നാൽ ഉച്ചകോടിയിൽനിന്നു പിന്മാറുമെന്ന് അവർ ഭീഷണി മുഴക്കി. എന്നാൽ, ലിബിയൻ പരാമർശം ട്രംപ് അടക്കമുള്ളവർ ആവർത്തിച്ചു. ഒടുക്കം യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ലിബിയൻ പരാമർശം നടത്തി. ഇന്നലെ പെൻസ് അജ്ഞനും വിഡ്ഡിയുമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി ചോയി സോൺ ഹുയി മറുപടി നല്കി. ഇതിനുപിന്നാലെഉച്ചകോടിയിൽനിന്നു പിന്മാറാനുള്ള ട്രംപിന്‍റെ തീരുമാനം ഉണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.