‘മെകുനു’ ചുഴലിക്കാറ്റു ഭീഷണിയിൽ ഒമാന്‍
‘മെകുനു’ ചുഴലിക്കാറ്റു ഭീഷണിയിൽ ഒമാന്‍
Friday, May 25, 2018 1:00 AM IST
മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഗള്‍ഫിലെ കേരളമെന്നറിയപ്പെടുന്ന സലാല ഒമാൻ തലസ്ഥാനമായ മസ്‌കറ്റില്‍നിന്നു 1000 കിലോമീറ്റര്‍ അകലെയാണ്.
കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം. തിരമാലകള്‍ എട്ടു മീറ്റര്‍ വരെ പൊക്കത്തില്‍ അടിക്കാം.

കെടുതികൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സലാലയുള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും, അല്‍വുസ്ത മേഖലയിലുമാണു കാറ്റ് വ്യാപകമായ നാശം വിതയ്ക്കാൻ സാധ്യതയുള്ളത്. ഭീഷണി നേരിടുന്ന ഹലാനിയാത്ത് ദ്വീപില്‍നിന്നു ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. 160 കിലോമീറ്റര്‍ ദൂരെയുള്ള ദ്വീപില്‍നിന്നു റോയല്‍ എയര്‍ ഫോഴ്‌സ് വിമാനങ്ങളിലാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ സലാല തീരങ്ങളിൽ വൻ തിരമാലകളും ശക്തമായ മഴയുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ദാരിസ് ബീച്ച് റോഡില്‍ വെള്ളം കയറിയതായി സലാല യാക്കോബായ പള്ളി വികാരി ഫാ. വര്‍ഗീസ് താഴത്തേക്കുടി ‘ദീപിക’യോട് പറഞ്ഞു.


സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ അടച്ചിട്ടു. കാലാവസ്ഥയുടെ ഗതിയനുസരിച്ച് പിന്നീട് തീരുമാനങ്ങള്‍ എടുക്കുമെന്ന് വ്യോമയാന അഥോറിറ്റി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ ഒമാന്‍റെ വ്യോമ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മസ്‌കറ്റില്‍ നിന്നു സലാലയിലേക്കുള്ള സര്‍ക്കാര്‍ വക ബസ് സര്‍വീസുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവച്ചു.

2002 ലാണ് ഇതിനു മുമ്പ് സലാലയില്‍ കാറ്റും മഴയും നാശം വിതച്ചത്. അതിനുശേഷം 2007ല്‍ ഗോനുവും, പിന്നീട് ഫെറ്റും ഒമാനെ പിടിച്ചുകുലുക്കിയെങ്കിലും സലാലയെ ബാധിച്ചില്ല. ഗോനുവില്‍ അന്ന് 78 പേരുടെ ജീവന്‍ പൊലിഞ്ഞു.

സേവ്യർ കാവാലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.