പത്രപ്രവർത്തകയുടെ മരണം: പീറ്റർ മാഡ്സനു ജീവപര്യന്തം
പത്രപ്രവർത്തകയുടെ മരണം:  പീറ്റർ മാഡ്സനു ജീവപര്യന്തം
Thursday, April 26, 2018 12:35 AM IST
കോപ്പൻഹേഗൻ: സ്വീഡിഷ് പത്രപ്രവർത്തക കിം വാളിന്‍റെ മരണത്തിൽ ഡൻമാർക്കിലെ കിറുക്കൻ ഗവേഷകൻ പീറ്റർ മാഡ്സ‌ന് ജീവപര്യന്തം തടവുശിക്ഷ. അഭിമുഖത്തിനെത്തിയ പത്രപ്രവർത്തകയെ കരുതിക്കൂട്ടി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു കോടതി കണ്ടെത്തി.

സ്വതന്ത്ര പത്രപ്രവർത്തകയായിരുന്ന കിം കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് മാഡ്സനെ അഭിമുഖം ചെയ്യാൻ പോയതിനുശേഷം അപ്രത്യക്ഷയായി. മാഡ്സൻ സ്വന്തമായി നിർമിച്ച അന്തർവാഹിനിയിലായിരുന്നു അഭിമുഖം. ദിവസങ്ങൾക്കുശേഷം കിമ്മിന്‍റെ ശരീരഭാഗങ്ങൾ കടലിൽനിന്നു കണ്ടെടുത്തു.


മാഡ്സനിൽനിന്നുകണ്ടെടുത്ത വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ക്രൂരമായ ലൈംഗിക കേളികൾ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഇയാളെന്നു വിലയിരുത്തി.

അതേസമയം അന്തർവാഹി നിയിലുണ്ടായ അപകടത്തിലാണ് കിം വാൾ മരിച്ചതെന്നാണ് മാഡ്സന്‍റെ വാദം. വിധിക്കെതിരേ അപ്പീൽ നല്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.
കുറ്റകൃത്യങ്ങൾ വളരെ കുറവായ ഡെൻമാർക്കിൽ പത്തു വർഷത്തിനിടെ വിധിക്കുന്ന 15-ാം ജീവപര്യന്തമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.