കോൾ സെന്‍ററുകളിലും പിടിമുറുക്കാൻ യുഎസ്
കോൾ സെന്‍ററുകളിലും പിടിമുറുക്കാൻ യുഎസ്
Wednesday, March 21, 2018 2:11 AM IST
വാഷിംഗ്ടൺ ഡിസി: കോൾസെന്‍ററിലെ ജോലികൾ പുറംജോലി കരാറിലൂടെ നൽകുന്നതു നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കോൾ സെന്‍റർ ജോലിക്കാരെ ദോഷകരമായി ബാധിക്കുന്ന ബില്ലാണിത്.

യുഎസ് കോൾ സെന്‍റർ വർക്കേഴ്സ്ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്ട് നിയമമായാൽ കോൾ സെന്‍ററുകളുടെ ലൊക്കേഷൻ വ്യക്തമാക്കാൻ യുഎസ് കന്പനികൾ നിർബന്ധിക്കപ്പെടും. കസ്റ്റമർ ആവശ്യപ്പെട്ടാൽ തങ്ങളുടെ കോളുകൾ യുഎസിലെ സെന്‍ററുകളിലേക്കു മാറ്റിക്കൊടുക്കണം.

ഇപ്പോൾ കോൾ സെന്‍ററുകളിലെ ജോലികളിൽ നല്ലപങ്കും ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണു പോകുന്നത്. അമേരിക്കയിൽനിന്നു വിളിക്കുന്ന കസ്റ്റമർക്ക് മറുപടി കിട്ടുന്നത് ഇന്ത്യയിലെ കോൾ സെന്‍റർ ജീവനക്കാരനിൽനിന്നാണ്. അഞ്ചു ലക്ഷം കോൾസെന്‍റർ ജോലികളാണ് ഇപ്രകാരം വിദേശത്തേക്കു പുറംജോലി കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതന്നു കമ്യൂണിക്കേഷൻ വർക്കേഴ്സ് ഓഫ് അമേരിക്കയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


ഒഹായോ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന നിരവധി കോൾ സെന്‍ററുകൾ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും അതാതു കന്പനിക്കാർ പറിച്ചുനട്ടിട്ടുണ്ടെന്നു ബിൽ അവതരിപ്പിച്ച ഒഹായോ ഡെമോക്രാറ്റ് സെനറ്റർ ഷെറോഡ് ബ്രൗൺ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.