തുർക്കിയുടെ കരസേന സിറിയയിൽ ആക്രമണം തുടങ്ങി
തുർക്കിയുടെ കരസേന സിറിയയിൽ ആക്രമണം തുടങ്ങി
Monday, January 22, 2018 12:43 AM IST
ഡമാസ്കസ്: സിറിയയിലെ അഫ്രീൻ പ്രവിശ്യയിൽ യുഎസ് പിന്തുണയുള്ള കുർദിഷ് സൈനികരെ ലക്ഷ്യമിട്ട് തുർക്കി കരയാക്രമണം തുടങ്ങി. തുർക്കി സേന അതിർത്തി കടന്ന് അഫ്രീനിൽ പ്രവേശിച്ചെന്നു തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസം പ്രവിശ്യയിലെ അഫ്രീൻ നഗരത്തിൽ തുർക്കിയുടെ യുദ്ധവിമാനങ്ങൾ കനത്ത ആക്രമണം നടത്തിയിരുന്നു. സിറിയൻ പ്രദേശത്തുനിന്നുള്ള റോക്കറ്റുകൾ അതിർത്തിയിലെ കിലിസ് പട്ടണത്തിൽ പതിച്ചതായി നേരത്തേ തുർക്കിയുടെ ആൻഡലോ വാർത്താ ഏജൻസി അറിയിച്ചു. ഇതേത്തുടർന്നു തുർക്കിയും റോക്കറ്റ് ആക്രമണം നടത്തി. ശനിയാഴ്ച കുർദിഷ് വൈപിജി സൈന്യത്തിന്‍റെ 108 ലക്ഷ്യങ്ങളിലാണു തുർക്കി വിമാനങ്ങൾ ആക്രമണം നടത്തിയതെന്നു തുർക്കി ഉദ്യോഗസ്ഥർ അറിയിച്ചു.


തുർക്കിയിൽ വിധ്വംസക പ്രവർത്തനം നടത്തുന്ന നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പികെകെ) ഭാഗമാണു വൈപിജിയെന്നു തുർക്കി ആരോപിക്കുന്നു. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച വൈപിജിക്കെതിരേ തുർക്കി ആരംഭിച്ച ആക്രമണം യുഎസ്-തുർക്കി ബന്ധം ഉലയ്ക്കാനിടയുണ്ട്.ഇതിനിടെ, സിറിയയിലെ പുതിയ സ്ഥിതിവിശേഷം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരണമെന്നു ഫ്രാൻസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.