മ്യാൻമറിലേക്കു തിരിച്ചയയ്ക്കുന്നതിൽ പ്രതിഷേധിച്ചു രോഹിംഗ്യകൾ
മ്യാൻമറിലേക്കു തിരിച്ചയയ്ക്കുന്നതിൽ പ്രതിഷേധിച്ചു രോഹിംഗ്യകൾ
Saturday, January 20, 2018 12:43 AM IST
ധാക്ക: മ്യാൻമറിലേക്കു തങ്ങളെ തിരിച്ചയയ്ക്കരുതെന്നു ബംഗ്ളാദേശിൽ അഭയം തേടിയ രോഹിംഗ്യ മുസ്‌ലിംകൾ ആവശ്യപ്പെട്ടു. മ്യാൻമറും ബംഗ്ളാദേശും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം അടുത്തയാഴ്ച മുതൽ രോഹിംഗ്യകളെ മ്യാൻമറിലേക്ക് അയച്ചു തുടങ്ങും. ഇന്നലെ ബംഗ്ളാദേശിലെ ക്യാന്പുകൾക്കു സമീപം രോഹിംഗ്യകൾ പ്രതിഷേധ പ്രകടനം നടത്തി. യുഎൻ പ്രതിനിധി യാംഗ് ലീ ക്യാന്പുകൾ സന്ദർശിക്കാനിരിക്കേയാണു പ്രതിഷേധവുമായി രോഹിംഗ്യകൾ രംഗത്തെത്തിയത്.

മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിലുള്ള ന്യൂനപക്ഷ രോഹിംഗ്യ മുസ്‌ലിംകൾക്ക് എതിരേ സൈന്യവും ഭൂരിപക്ഷ സമുദായവും അക്രമം അഴിച്ചുവിട്ടതിനെത്തുടർന്നാണു വൻതോതിൽ അഭയാർഥിപ്രവാഹം ആരംഭിച്ചത്. രോഹിംഗ്യകൾ സൈനിക ചെക്കുപോസ്റ്റ് ആക്രമിച്ചതിനെത്തുടർന്നാണു സൈന്യം നരനായാട്ടു നടത്തിയത്. നിരവധി വീടുകൾ സൈനികർ അഗ്നിക്കിരയാക്കി. അതിർത്തികടന്നു ബംഗ്ളാദേശിലെത്തിയ രോഹിംഗ്യകളെ കോക്സ് ബസാറിനു സമീപമുള്ള ക്യാന്പുകളിലാണു പാർപ്പിച്ചിരിക്കുന്നത്. ഒട്ടാകെ പത്തുലക്ഷത്തോളം രോഹിംഗ്യകൾ ബംഗ്ളാദേശിലെത്തിയിട്ടുണ്ട്. 2016 ഒക്ടോബറിനുശേഷം എത്തിയ ഏഴരലക്ഷത്തോളം പേരെ രണ്ടുവർഷത്തിനകം തിരിച്ചെടുക്കാമെന്നാണു മ്യാൻമർ സമ്മതിച്ചിരിക്കുന്നത്.


മ്യാൻമറിൽ എത്തിയാൽ വീണ്ടും തങ്ങൾ പീഡനത്തിനിരയാവുമെന്നു രോഹിംഗ്യകൾ ഭയക്കുന്നു. അരക്കാനിൽ (റാഖൈൻ) സുരക്ഷിതകേന്ദ്രങ്ങൾ സ്ഥാപിച്ചശേഷമേ തങ്ങളെ തിരിച്ചയയ്ക്കാവൂ എന്നു മുൻ അധ്യാപകനും അഭയാർഥിയുമായ മൊഹിബുള്ള എഎഫ്പിയോടു ഫോണിൽ പറഞ്ഞു. മൗലികാവകാശങ്ങൾ ഉറപ്പാക്കാനും തങ്ങൾക്കു പൗരത്വം നൽകാനും മ്യാൻമർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.