ഞാൻ വംശീയവിദ്വേഷിയല്ല: ഡോണൾഡ് ട്രംപ്
ഞാൻ വംശീയവിദ്വേഷിയല്ല: ഡോണൾഡ് ട്രംപ്
Tuesday, January 16, 2018 12:41 AM IST
മയാമി: താൻ വംശീയവിദ്വേഷി അല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിയമവിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ തിരിച്ചയയ്ക്കാതിരിക്കാനുള്ള നടപടിക്ക് താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റുകളിലൂടെയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുത്തരമായിട്ടുമാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.

വ്യാഴാഴ്ച കുടിയേറ്റം സംബന്ധിച്ച യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെയും ഹെയ്തിയെയും അപമാനിക്കുന്ന പരാമർശം ട്രംപ് നടത്തിയെന്ന ആരോപണത്തിൽ ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ട്രംപിന്‍റെ നടപടി വംശീയവിദ്വേഷമാണെന്ന് പലരും പ്രതികരിച്ചു. ഇതിനിടെയാണ് താൻ ഒട്ടും വംശീയവിദ്വേഷിയല്ലെന്ന് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞത്.


അനധികൃതമായി അമേരിക്കയിലെത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനുള്ള ഡെഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽ പ്രോഗ്രാം(ഡിഎസിഎ) നീട്ടാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്ക് ഇതിൽ താത്പര്യമില്ലെന്നും ട്രംപ് ആരോപിച്ചു.
പദ്ധതി നിർത്തുന്നതിനെതിരേ വിവിധ കോടതികളിൽ കേസുകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ കേസുകളും തീർപ്പാകുന്നതുവരെ പദ്ധതി തുടരണമെന്ന ഒരു വിധിയും കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.