വിൽബർട്ടിന് ഒടുവിൽ മോചനം
വിൽബർട്ടിന് ഒടുവിൽ മോചനം
Thursday, November 16, 2017 2:05 PM IST
വാഷിംഗ്ടൺ ഡിസി: കള്ളക്കേസിൽ കുടുങ്ങി 45 വർഷം ജയിലിൽ കഴിഞ്ഞ ലൂയിസിയാന സ്വദേശി വിൽബർട്ട് ജോൺസിന് ഒടുവിൽ മോചനം. ബാറ്റൺ റൂഷ് ആശുപത്രിയിൽനിന്ന് തോക്കുചൂണ്ടി നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കുറ്റത്തിനാണ് 1972ൽ അന്നു 19 വയസുണ്ടായിരുന്ന വിൽബർട്ട് ജോൺസിനെ അറസ്റ്റ് ചെയ്തത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന് ഒരിക്കലും പരോൾ അനുവദിച്ചില്ല.
പതിനാറായിരം ദിവസം ജയിലിൽ കഴിഞ്ഞ ജോൺസ് 65-ാം വയസിൽ ബുധനാഴ്ചയാണു പുറത്തിറങ്ങിയത്. ജോൺസിന് അനുകൂലമാവാമായിരുന്ന തെളിവുകൾ പ്രോസിക്യൂഷൻ മനപ്പൂർവം മറച്ചുവച്ചെന്ന് അദ്ദേഹത്തെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു.


എല്ലാവരോടും പൊറുക്കുന്നു. ആരോടും വിരോധമില്ല. ദൈവത്തിന് എല്ലാം സാധ്യമാണ്- 45 വർഷത്തിനുശേഷം സ്വാതന്ത്ര്യത്തിന്‍റെ പുലരി ദർശിച്ച ജോൺസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.