സിംബാബ്‌വേ: മുഗാബെയെ സൈന്യം തടവിലാക്കി
സിംബാബ്‌വേ: മുഗാബെയെ സൈന്യം തടവിലാക്കി
Wednesday, November 15, 2017 2:01 PM IST
ഹരാരെ: സിംബാബ്‌വേയിൽ 37 വർഷമായി ഭരിക്കുന്ന പ്രസിഡന്‍റ് റോബർട്ട് മുഗാബെയെ സൈന്യം പുറത്താക്കി. മുൻ വൈസ് പ്രസിഡന്‍റ് എമേഴ്സൺ എംനൻഗാഗ്വ ഇടക്കാല പ്രസിഡന്‍റാകുമെന്നാണ് സൂചന. മുഗാബെയും കുടുംബാംഗങ്ങ ളും തടവിലായി. ഭാര്യ ഗ്രേ സിനെ ദക്ഷിണാഫ്രി ക്കയിലേ ക്കു സുരക്ഷിതമായി അയ ച്ചെന്നാണു റിപ്പോർട്ട്.

ഒരാഴ്ച മുന്പ് (നവംബർ 6) സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ടതിനെ തുടർന്നു രാജ്യംവിട്ട എംനൻ ഗാഗ്വ ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തി. മന്യാമെ വ്യോമസേനാ താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.

തൊണ്ണൂറ്റിമൂന്നു വയസുള്ള പ്രസിഡന്‍റ് മുഗാബെ, രണ്ടാം ഭാര്യ ഗ്രേസ് (52), ധനമന്ത്രി ഇഗ്നേഷ്യസ് ചോംബോ തുടങ്ങിയവരെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നീട് ദക്ഷിണാഫ്രിക്ക ഇടപെട്ട് ഗ്രേസിനെ രാജ്യ ത്തുനിന്നു കടത്തി. മുഗാ ബെ ഇന്ന് അധികാരമൊഴി യാൻ സമ്മതിച്ചെന്നു റിപ്പോർട്ടുണ്ട്.

1979-ൽ സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയശേഷം മുഗാബെ ആദ്യം പ്രധാനമന്ത്രിയായി. പിന്നീട് ഭരണഘടന തിരുത്തി പ്രസിഡന്‍റ് പദവിയേറ്റു.

ആഫ്രിക്കയിലെ ഏറ്റവും ദീർഘകാലം ഭരിച്ച മുഗാബെ യുടെ പിൻഗാമിയാകുമെന്നു മുന്പു കരുതപ്പെട്ടയാളാണ് എംനൻഗാഗ്വ.

പക്ഷേ കുറേ നാളായി പിൻഗാമി സ്ഥാനം സ്വപ്നം കണ്ടു കരുനീക്കിയ ഗ്രേസ് അദ്ദേഹത്തെ പുറത്താക്കാൻ വഴിയൊരുക്കി.

ചൊവ്വാഴ്ച ടാങ്കുകൾ ഇറങ്ങി

ചൊവ്വാഴ്ചയോടെ സൈനിക ഇടപെടലിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പരന്നു. ഹരാരെയിലെ പല പ്രധാന കേന്ദ്രങ്ങളിലും പട്ടാളടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുഗാബെയും ധനമന്ത്രി ചോംബോയും അവരുടെ പക്ഷത്തുള്ള പ്രമുഖരും സൈനിക നിയന്ത്രണത്തിലായി. ബുധനാഴ്ച രാവിലെ ഔദ്യോഗിക ടെലിവിഷൻ കേന്ദ്രം സൈന്യം പിടിച്ചു. മേജർ ജനറൽ എസ്.ബി. മോയോ, പട്ടാളം താത്കാലികമായി അധികാരം പിടിച്ചെന്നു ടിവിയിലൂടെ അറിയിച്ചു. പ്രസിഡന്‍റും കുടുംബവും സുരക്ഷിതരാണെന്ന് മോയോ ഉറപ്പു നല്കി. പ്രസിഡന്‍റിനു ചുറ്റുമുള്ള ക്രിമിനലുകളെ ഒതുക്കാനാണു പട്ടാളം ശ്രമിക്കന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികമേധാവി രംഗത്തുവരികയോ പട്ടാളഭരണവും പട്ടാളനിയമവും പ്രഖ്യാപിക്കുകയോ ചെയ്തില്ല. ദൗത്യം വേഗം തീർത്തു പിൻവാങ്ങുമെന്നു സൈനിക വക്താവ് പറഞ്ഞു.
വെള്ളക്കാരുടെ ഭരണത്തിനെതിരേ പൊരുതിയ ഗറിലകളുടെ സംഘടനയും മുൻ പട്ടാളക്കാരുടെ സംഘടനയും പട്ടാള നടപടിയെ സ്വാഗതം ചെയ്തു. പ്രതിപക്ഷ പാർട്ടികളും അവരോടു ചേർന്നു. 2008-ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി മോർഗൻ ടിസ്വാൻഗിരൈയെ തോൽപിക്കാൻ എല്ലാ കുതന്ത്രവും പ്രയോഗിച്ച എംനൻഗാഗ്വയെ ഇപ്പോൾ പ്രതിപക്ഷം പിന്താങ്ങുന്നു.


ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമ അട്ടിമറിക്കുശേഷം മുഗാബെയുമായി ഫോണിൽ സംസാരിച്ചു. മുഗാബെ വീട്ടുതടങ്കലിലാണെന്നു സുമ പറഞ്ഞു.

സിംബാബ്‌വേയിലെ നാനൂറിൽപരം ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.


ടൈപ്പിസ്റ്റ് ഭാര്യയായി

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഗ്രേസ് സിംബാബ്‌വേ പ്രസിഡന്‍റിന്‍റെ ഓഫീസിൽ ടൈപ്പിസ്റ്റായിരുന്നു.

ഒന്നാം ഭാര്യ സാലി ജീവിച്ചിരുന്നപ്പോൾതന്നെ മുഗാബെയും ഗ്രേസും ബന്ധത്തിലായി. 1992-ൽ വൃക്കരോഗം മൂലം സാലി മരിക്കും മുന്പ് മുഗാബെയ്ക്കു ഗ്രേസിൽ രണ്ടു കുട്ടികൾ ഉണ്ടായി. 1996-ൽ മുഗാബെ-ഗ്രേസ് വിവാഹത്തിനു നെൽസൺ മൻഡേലയും മറ്റും സാക്ഷ്യം വഹിച്ചു.

മുഗാബെ ക്ഷീണിതനായി മാറിയതോടെ ഭരണത്തിലും സാനു-പിഎഫ് പാർട്ടിയിലും ഗ്രേസ് പിടിമുറുക്കി. ഇതു സാനു-പിഎഫ് സ്ഥാപകരിലൊരാളായ എംനൻഗാഗ്വയുടെ സാധ്യതകൾ അപഹരിക്കുമെന്നു വന്നു. ഗ്രേസ് പാർട്ടിയുടെ യുവജനവിഭാഗത്തെയും യുവനേതാക്കളെയും കൂട്ടുപിടിച്ച് മുതിർന്ന നേതാക്കൾക്കെതിരേ അഭിപ്രായം രൂപീകരിച്ചു. അടുത്തവർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു ഗ്രേസ്.

തിരിച്ചുവന്ന ചീങ്കണ്ണി

ചീങ്കണ്ണി എന്നു വിശേഷിപ്പിക്കപ്പെടുന്ന എംനൻഗാഗ്വ 1960-കളിൽ ട്രെയിനുകൾക്കു ബോംബ് വച്ച് വെള്ളക്കാരുടെ ഭരണകൂടത്തെ തകർക്കാൻ ശ്രമിച്ചു വളർന്നുവന്നയാളാണ്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിലാണ് എഴുപത്തഞ്ചുകാരനായ പഴയ സഹപ്രവർത്തകനെ മുഗാബെ സ്ഥാനത്തുനിന്നു നീക്കിയത്. ചതിയനും രാജ്യദ്രോഹിയും എന്നാണ് മുഗാബെ തന്‍റെ ദീർഘകാല വിശ്വസ്തനെ വിശേഷിപ്പിച്ചത്. ദുർമന്ത്രവാദം ചെയ്തു തന്നെ കൊല്ലാൻ ശ്രമിച്ചെന്നും ആരോപിച്ചു.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടതോടെ എംനൻഗാഗ്വ രാജ്യം വിട്ടു. അദ്ദേഹം ചൈനയിൽ പോയതായി റിപ്പോർട്ടുണ്ട്. സിംബാബ്‌വേ സൈനിക മേധാവി ജനറൽ കോൺസ്റ്റാന്‍റീനോ ചിവേംഗ കഴിഞ്ഞയാഴ്ച ചൈനയിലെത്തിയിരുന്നു. എന്നാൽ, ഈ സന്ദർശനത്തിന് അട്ടിമറിയുമായോ എനൻഗാഗ്വയുമായോ ബന്ധമുള്ളതായി സ്ഥിരീകരണമില്ല. ചിവേംഗയും എംനൻ ഗാഗ്വയും അടുപ്പക്കാരാണ്.

ബെയ്ജിംഗിൽനിന്നു തിരിച്ചെത്തിയ ചിവേംഗ ഭരണകക്ഷിയിലും ഗവൺമെന്‍റിലും നിന്നു മുതിർന്നവരെ പുറത്താക്കുന്നതിനെതിരേ സംസാരിച്ചു. സൈന്യം ഇടപെടുമെന്ന സൂചന തിങ്കളാഴ്ച ചിവേംഗ നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.