ചൈനയിൽ അട്ടിമറിശ്രമം തകർത്തെന്ന്
ചൈനയിൽ അട്ടിമറിശ്രമം തകർത്തെന്ന്
Friday, October 20, 2017 12:06 PM IST
ബെയ്ജിംഗ്: അഴിമതി എന്നു പറഞ്ഞ് ഉന്നതരെ സ്ഥാനത്തുനിന്നു നീക്കിയതും ജയിലിൽ അടച്ചതും ചൈനയിലെ അധികാരപോരാട്ടത്തിന്‍റെ ഭാഗം. തടവിലാക്കപ്പെട്ടവർ പ്രസിഡന്‍റ് ഷി ചിൻപിംഗിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നു പുതിയ ആരോപണം.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം കോൺഗ്രസിലാണു കഴിഞ്ഞ അഞ്ചു വർഷം പുറത്താക്കപ്പെട്ടവരെ അട്ടിമറിക്കാരായി ചിത്രീകരിച്ചത്. രാജ്യത്തെ ഓഹരി-പണവിപണികളുടെ റെഗുലേറ്ററായ ലിയു ഷിയു ആണ് ഇക്കാര്യം പറഞ്ഞതെന്നു ഹോങ്കോംഗിലെ ദ സ്റ്റാൻഡാർഡ് പത്രം റിപ്പോർട്ട് ചെയ്തു.

ചോങ്കിംഗിലെ മുൻ പാർട്ടി മേധാവി ബോ ഷിലായി, ആഭ്യന്തര സുരക്ഷാ മേധാവിയായിരുന്ന ചൗ യോംഗ് കാംഗ്, കേന്ദ്ര മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാന്മാരായിരുന്ന ഗുവോ ബോഷിയോംഗ്, ഷു കൈഹൂ എന്നിവരും മുൻ പ്രസിഡന്‍റ് ഹു ജിൻടാവോയുടെ ഉപദേഷ്‌ടാവ് ലിംഗ് ജിഹുവ, ചോങ്കിംഗിലെ പാർട്ടി സെക്രട്ടറി സൺ ചെംഗ്കായ് എന്നിവരുമാണ് അട്ടിമറിക്കു ശ്രമിച്ചതത്രെ. 2012 മുതൽ ഇക്കൊല്ലം ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളിലായാണ് ഈ ആറു പേരെ അറസ്റ്റ് ചെയ്തത്. എല്ലാവരും തടവിലാണ്.

ഇവരെ അഴിമതിക്കും മറ്റും പിടികൂടി എന്നാണ് അന്നു പറഞ്ഞിരുന്നത്. അതു മാത്രമല്ലെന്നും പാർട്ടിയും ഭരണവും പിടിക്കാൻ ശ്രമിച്ചെന്നും ഇതാദ്യമായാണ് ഒരു ഉയർന്ന നേതാവ് പറയുന്നത്.

ചൈനയിലെ അഴിമതിവിരുദ്ധ നീക്കങ്ങൾക്കു നേതൃത്വം നല്കുന്ന വംഗ് ചീഷാൻ ആരുടെയും പേരു പറയാതെ അട്ടിമറി നീക്കത്തെപ്പറ്റി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. അഴിമതിക്കാരെ പുറത്താക്കി ജനറൽ സെക്രട്ടറി ഷി ചിൻപിംഗ് പാർട്ടിയെ ശുദ്ധീകരിച്ചെന്നും ചീഷാൻ പറഞ്ഞു.


അട്ടിമറിക്കു ശ്രമിച്ചവരിൽ ചൗ, ബോ, സൺ എന്നിവർ പോളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്നു. ബോ പാർട്ടി നേതൃത്വം പിടിക്കാൻ ശ്രമിച്ചെന്നു 2012-ൽതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഷിയുടെ ഭരണം അരക്കിട്ടുറപ്പിക്കാനാണ് അഴിമതിവേട്ട എന്ന പേരിൽ പാർട്ടിയിലെയും സൈന്യത്തിലെയും ആയിരക്കണക്കിനു പേരെ പുറത്താക്കിയതെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആറു പേരും ഒന്നിച്ചാണോ വെവ്വേറെയാണോ അട്ടിമറിക്കു ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഗ്രൂപ്പുകളായി ശ്രമിച്ചു എന്നാണ് ഊഹം. ബോയെ പുറത്താക്കിയ ശേഷം ചോങ്കിംഗിലെ പാർട്ടി സാരഥ്യത്തിലേക്കു ഷി തന്നെ നിയോഗിച്ചയാളാണു സൺ ചെംഗ്കായ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.