109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Friday, October 20, 2017 11:58 AM IST
മാഡ്രിഡ്: 1936ൽ സ്പെയിനിലെ ആഭ്യന്തര കലാപത്തിൽ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത 272 ക്ലരീഷ്യൻ രക്തസാക്ഷികളിൽ ദൈവദാസന്മാരായ 109 പേരെ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയർത്തുന്നു. 49 പുരോഹിതർ, 31 ബ്രദേഴ്സ്, 29 വൈദികവിദ്യാർഥികൾ എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരായി ഉയർത്തുന്നത്.

ബാഴ്സലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്‍റെ പ്രീഫെക്ടായ കർദിനാൾ ആഞ്ചെലോ അമാത്തോയാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്.

1992 ഒക്ടോബർ 25നു വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ 51 ക്ലരീഷ്യൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി നാമകരണം ചെയ്തിരുന്നു. 1936 ഓഗസ്റ്റ് രണ്ടിനും 18നും ഇടയ്ക്ക് അഞ്ചുഗണങ്ങളായി രക്തസാക്ഷികളായ ഇവർ ബർബാസ്ട്രോയിലെ ക്ലരീഷ്യൻ സെമിനാരിയിൽനിന്നുള്ളവരായിരുന്നു.


1931ൽ രാജകീയ വാഴ്ചയുടെ സമാപ്തിക്കുശേഷം സ്പെയിനിൽ മാനുവൽ അഡനയുടെ നേതൃത്വത്തിൽ രൂപം കൊണ്ട റിപ്പബ്ലിക് അരാജകത്വവും മതവിരുദ്ധതയും നിറഞ്ഞതായിരുന്നു.

1936ൽ ഉണ്ടായ ആഭ്യന്തര കലാപത്തിൽ തീവ്ര ഇടതുപക്ഷവിഭാഗം അഴിച്ചുവിട്ട ക്രൂരമായ മതപീഡനങ്ങളിൽ വൈദികരും സന്യസ്തരും കന്യാസ്ത്രീകളും ഉൾപ്പെടെ എണ്ണായിരത്തോളം പേർ വധിക്കപ്പെട്ടു. അനേകം പള്ളികളും ആരാധനാലയങ്ങളും സെ മിനാരികളും തകർക്കപ്പെട്ടു.

ആഭ്യന്തര കലാപത്തിനെതിരേ നിലകൊള്ളുന്ന സഭയെ മുഖ്യശത്രുവായി അവർ കണക്കാക്കി. പുരോഹിതനായ മത്തേവു കബാൽസ്, വൈദികവിദ്യാർഥിയായ നെയോഫിലോ കസാജൂസ്, ബ്രദർ ഫെരാൻ സാപ്പേരാസ് എന്നിവരാൽ നയിക്കപ്പെട്ട 109 പേരാണ് രക്തസാക്ഷികളായി മാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.