സോമാലിയയിൽ സ്ഫോടനം; 30 മരണം
സോമാലിയയിൽ സ്ഫോടനം; 30 മരണം
Saturday, October 14, 2017 11:11 AM IST
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു മുന്നിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറിയാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരരാണ് പിന്നിലെന്നു സംശയിക്കുന്നു.

ഇതിനിടെ, തലസ്ഥാനമായ മൊഗാദിഷുവിനു സമീപമുള്ള ബാരിഇർ നഗരം അൽഷബാബ് ഭീകരർ പിടിച്ചെടുത്തു. സൊമാലിയൻ സർക്കാർ ഇത ു സ്ഥിരീകരിച്ചിട്ടുണ്ട്. മൊഗാദിഷുവിൽനിന്ന് 50 കിലോമീറ്റർ ദൂരമേ ഈ നഗരത്തിലേക്കുള്ളൂ.


ഇവിടെയുണ്ടായിരുന്ന സർക്കാർസേന പിൻവാങ്ങിയതിനെ ത്തുടർന്നാണ് ഭീകരർ നഗരത്തിൽ ആധിപത്യം സ്ഥാപിച്ചത്. സൈന്യത്തിന്‍റെ അഭാവത്തിൽ ഭീകരർക്ക് ഒരെതിർപ്പും നേരിടേണ്ടിവന്നില്ല. ഇതേസമയം, ബാരിഇറിൽനിന്നു പിൻവാങ്ങിയത് തന്ത്രപ്രധാന കാരണങ്ങളാലാണെന്നാണ് സൈനിക വക്താക്കൾ വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.