താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
Saturday, October 14, 2017 11:11 AM IST
ടൊറന്‍റോ: താലിബാൻ ഭീകരർ തന്‍റെ പെൺകുഞ്ഞിനെ കൊന്നുവെന്നും ഭാര്യയെ പീഡിപ്പിച്ചെന്നും പാക്കിസ്ഥാൻ സേന മോചിപ്പിച്ച കനേഡിയൻ‌ പൗരൻ ജോഷ്വാ ബോയൽ വെളിപ്പെടുത്തി. ബുധനാഴ്ചയാണ് ജോഷ്വായെയും ഭാര്യ കെയ്റ്റ്‌ലൻ കോൾമനെയും മൂന്നു മക്കളെയും പാക് സേന രക്ഷപ്പെടുത്തിയത്. കുടുംബം കാനഡയിൽ തിരിച്ചെത്തി. ടൊറന്‍റോ വിമാനത്താളവത്തിൽ വച്ചാണ് ഭീകരരുടെ ക്രൂരത ജോഷ്വാ വിശദീകരിച്ചത്.

2012ൽ അഫ്ഗാനിസ്ഥാനിലെ കുഗ്രാമത്തിൽവച്ചാണ് താലിബാനിലെ ഒരു വിഭാഗമായ ഹാഖാനി ഭീകരർ ഈ ദന്പതികളെ തട്ടിക്കൊണ്ടുപോയത്. സർക്കാരോ, സന്നദ്ധ സംഘടനകളോ ഇല്ലാത്ത താലിബാൻ മേഖലയിലെ ഗ്രാമീണരെ സഹായിക്കാനാണ് ഭാര്യയോടൊപ്പം അവിടെ പോയതെന്നാണ് ജോഷ്വാ പറയുന്നത്.


ഭീകരർ തട്ടിക്കൊണ്ടുപോകുന്പോൾ ജോഷ്വായുടെ ഭാര്യ പൂർണഗർഭിണിയായിരുന്നു. ബന്ദിയായി തുടരവേ നാലു കുട്ടികൾ ഇവർക്കുണ്ടായി. ഇവരിൽ ഒരു കുഞ്ഞിനെയാണ് ഭീകരർ വധിച്ചത്.
യുഎസ് ഇന്‍റലിജൻസ് ഏജൻസികൾ നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പാക് സേന ഓപ്പറേഷൻ നടത്തിയത്. അതേസമയം, അമേരിക്ക വഴിയുള്ള കനേഡിയൻ വിമാനത്തിൽ കയറാൻ താൻ വിസമ്മതിച്ചുവെന്ന വാർത്ത ജോഷ്വാ നിഷേധിച്ചു. ജോഷ്വായുടെ മുൻ ഭാര്യയ്്് ക്കു തീവ്രവാദബന്ധമുള്ളതായി റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.