കൊറിയൻ വ്യോമപാതയിൽ ജപ്പാന്‍റെ മിസൈൽവേധ സംവിധാനം
Tuesday, September 19, 2017 1:31 PM IST
ടോക്കിയോ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ ചെറുക്കാൻ ഹൊറെക്കഡോ ദ്വീപിലെ വ്യോമപാതയിൽ ജപ്പാൻ മിസൈൽവേധ ഉപകരണം സ്ഥാപിക്കും.
ഹൊറെക്കഡോ ദ്വീപിനുമുകളിലൂടെ ഉത്തര കൊറിയയുടെ തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങൾക്കു തടയിടാൻ പേട്രിയറ്റ് അഡ്വാൻസ്ഡ് കാപബിലിറ്റി-3 സംവിധാനമാണ് ജപ്പാൻ സ്ഥാപിക്കുന്നതെന്നു പ്രതിരോധമന്ത്രി ഇത്‌സുനോരി ഒനോഡെര പറഞ്ഞു.

ഒരുമാസത്തിനിടെ രണ്ടു തവണ ഉത്തരകൊറിയ ഹൊറെക്കഡോ ദ്വീപിലേക്കു മിസൈൽ പായിച്ചിരുന്നു. ആറ് അണു ബോംബ് പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിട്ടുണ്ട്. നേരത്തേ ഹൊറെക്കഡോ ദ്വീപിൽ ജപ്പാൻ മിസൈൽവേധ സംവിധാനം സ്ഥാപിച്ചിരുന്നു.

ഇത്തവണ 80 കിലോമീറ്റർ മാറിയാണ് ഇതുസ്ഥാപിക്കുന്നത് എന്നുമാത്രം. 20 കിലോമീറ്ററാണ് മിസൈൽവേധ സംവിധാനത്തിന്‍റെ ദൂരപരിധി. സ്റ്റാൻഡാർഡ് മിസൈൽ-3 പിഎസി-3 എന്നിങ്ങനെ രണ്ടു മിസൈൽവേധ പ്രതിരോധ സംവിധാനങ്ങളാണു ജപ്പാനുള്ളത്.

ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ സഹിക്കാനാവില്ലെന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അമേരിക്കൻ അതിർത്തിയിലേക്കു മിസൈൽ തൊടുത്തുവിടുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടർന്ന് തലസ്ഥാനത്ത് നാലു മിസൈൽവേധ സംവിധാനങ്ങൾ ജപ്പാൻ സ്ഥാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.