ഫാ. ടോം മാർപാപ്പയെ സന്ദർശിച്ചു
ഫാ. ടോം മാർപാപ്പയെ സന്ദർശിച്ചു
Wednesday, September 13, 2017 12:08 PM IST
വത്തിക്കാൻ സിറ്റി: “അവർ(ഭീകരർ) എന്നെ വധിക്കുമെന്ന് ഞാൻ ‍ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അവർ ഒരിക്കലും മോശമായി പെരുമാറിയതുമില്ല’’- യെമനിലെ ഏഡനിൽ ഒന്നര വർഷം ബന്ദിയാക്കപ്പെട്ട ശേഷം മോചിതനായി റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്തെത്തിയ ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു. 2016 മാ ർച്ചിൽ ഏഡനിൽ മദർ തെരേസയുടെ അഗതിമന്ദിരത്തിലെ കൂട്ടക്കൊലയ്ക്കുശേഷം സമീപത്തെ ചാപ്പലിൽനിന്ന് ബന്ദിയാക്കപ്പെട്ടതാണു ഫാ.ടോം. ഇതി നു ശേഷം തന്നെ വിലങ്ങുവച്ച് രണ്ടോ മൂന്നോ കേന്ദ്രങ്ങളിലേക്ക് മാറ്റിതായും ഫാ. ടോം വെളിപ്പെടുത്തി.

“അറബിയിലായിരുന്നു സംഭാഷണങ്ങൾ. അല്പം ഇംഗ്ലീഷും അവർക്ക് അറിയാമായിരുന്നു. ഞാൻ മെലിയുന്നതു കണ്ട് പ്രമേഹം നിയന്ത്രിക്കാനുള്ള ഗുളിക അവർ തന്നിരുന്നു. ഇക്കാലമത്രയും ധരിക്കാൻ ഒരേ വസ്ത്രം തന്നെയാണുണ്ടായിരുന്നതും’’-അദ്ദേഹം പറഞ്ഞു.
ഫാ. ടോം ഉഴുന്നാലിൽ ഇന്നലെ ഉച്ചയ്ക്ക് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഇൗശോയുടെ മാതൃക പിൻചെന്നു സഹനദാസനായി മാറിയ ഫാ. ടോമിന്‍റെ കരങ്ങൾ ചുംബിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ അദ്ദേഹത്തെ സ്വീകരിച്ചത്. മാർപാപ്പയുടെ ബുധനാഴ്ചത്തെ പതിവ് പൊതുദർശനത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷിയാണ് ഫാ.ടോമെന്നു വത്തിക്കാൻ വിശേഷിപ്പിച്ചു.

റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി എത്തിയ ഫാ. ടോം ഉഴുന്നാലിലിനെ സഭാ നേതൃത്വം പൊന്നാടയണിയിച്ചാണു സ്വീകരിച്ചത്. അവിടെയെത്തിയ ഫാ. ടോം ആദ്യമായി പോയതു സഭാ ആസ്ഥാനത്തെ ചാപ്പലിലേക്കാണ്.


ദൈവത്തിനും പരിശുദ്ധ കന്യകമാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭാധികാരികൾക്കു മുന്നിലെത്തിയത്. പിന്നീടു വിശുദ്ധ കുർബാന അർപ്പിച്ചു. കുർബാന അർപ്പണത്തിനു മുന്പ് ടോമച്ചൻ കുന്പസാരിക്കുകയും ചെയ്തു. ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ബലിയർപ്പണമായിരുന്നു അത്.

രാത്രി സലേഷ്യൻ ആസ്ഥാനത്ത് ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെട്ട ഭക്ഷണം ഒരുക്കിയാണ് സഭാംഗങ്ങൾ സന്തോഷം പങ്കുവച്ചത്. തടവിലായിരിക്കെ വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും കുർബാനക്രമം ഓർമയിൽനിന്ന് തനിയെ ചൊല്ലിയിരുന്നു. കുർബാനപുസ്തകമോ പൂജാ സാമഗ്രികളോ ഉണ്ടായിരുന്നില്ല. തത്കാലം റോമിലെ സലേഷ്യൻ ആസ്ഥാനത്ത് ഫാ. ടോം ഉഴുന്നാലിൽ വിശ്രമിക്കട്ടെയെന്നാണ് സഭാധികാരികളുടെ താത്പര്യം. ഫാ. ടോമിന്‍റെ സെമിനാരി പ്രഫസറും സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസിന്‍റെ മുൻ സുപ്പീരിയറുമായ റവ.ഡോ. തോമസ് അഞ്ചുകണ്ടം,സലേഷ്യൻ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട്, ഫാ. ഫ്രാൻസിസ്കോ സെറേഡ, ഫാ. ഏബ്രഹാം കവലക്കാട്ട് എന്നിവരും റോമിൽ ഫാ.ടോമിനെ സ്വീകരിക്കാനുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.