രോഹിംഗ്യ പ്രശ്നം: സ്യൂകി യുഎൻ സമ്മേളനത്തിനില്ല
രോഹിംഗ്യ പ്രശ്നം: സ്യൂകി യുഎൻ സമ്മേളനത്തിനില്ല
Wednesday, September 13, 2017 12:08 PM IST
യാങ്കോൺ: യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനം മ്യാൻമർ നേതാവ് ഓങ് സാൻ സ്യൂകി റദ്ദാക്കി. മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിൽനിന്നു പീഡനത്തെത്തുടർന്നു ന്യൂനപക്ഷ രോഹിംഗ്യ മുസ്‌ലിംകൾ കൂട്ടപ്പലായനം ആരംഭിച്ച സാഹചര്യത്തിലാണിത്. രണ്ടാഴ്ചയ്ക്കകം നാലുലക്ഷത്തോളം പേർ അതിർത്തികടന്ന് ബംഗ്ലാദേശിൽ അഭയം തേടി.

സൈന്യവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ചേർന്ന് രോഹിംഗ്യകൾക്ക് എതിരേ കടുത്ത മർദനമുറകളാണ് അഴിച്ചുവിടുന്നത്. മനുഷ്യാവകാശ ലംഘനം നടന്നിട്ടും സ്യൂകി അതിനെതിരേ ശബ്ദമുയർത്താത്തത് വൻ വിമർശനത്തിനിടയാക്കി. സമാധാന നൊബേൽ പുരസ്കാരം സ്യൂകിയിൽ നിന്നു തിരിച്ചെടുക്കണമെന്നുവരെ ആവശ്യമുയർന്നു.

മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിൽ നടക്കുന്നതു വംശശുദ്ധീകരണമാണെന്നു യുഎൻ മനുഷ്യാവകാശ ഗ്രൂപ്പ് ചീഫ് സയിദ് റാദ് അൽഹുസൈൻ ഈയിടെ ആരോപിച്ചിരുന്നു.

യുഎൻ സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ സ്യൂകിയെ പ്രേരിപ്പിച്ചത് ഇതാണെന്നു കരുതുന്നു. സ്യൂകി സമ്മേളനത്തിനില്ലെന്നും പകരം വൈസ് പ്രസിഡന്‍റ് ഹെന്‍റി വാൻ തിയോ മ്യാൻമറിനെ പ്രതിനിധീകരിക്കുമെന്നും സർക്കാർ വക്താവ് സാഹാറ്റി പറഞ്ഞു.

രോഹിംഗ്യ തീവ്രവാദികൾ ഓഗസ്റ്റ് 25ന് റാഖൈനിലെ പോലീസ് ചെക്ക്പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ സംഘർഷം ഉടലെടുത്തത്. സൈന്യവും ഭൂരിപക്ഷ സമുദായക്കാരും ചേർന്ന് രോഹിംഗ്യകളെ വേട്ടയാടാൻ തുടങ്ങി. നിരവധി ഗ്രാമങ്ങൾ സൈന്യം ചുട്ടെരിച്ചു. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും പലരെയും കൊലപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ, രോഹിംഗ്യ മുസ്‌ലിംകൾക്ക് എതിരേ നടത്തുന്ന അതിക്രമങ്ങളുടെ പേരിൽ മ്യാൻമറിനെ ശിക്ഷിക്കുമെന്ന് അൽക്വയ്ദ ഭീഷണിപ്പെടുത്തി. രോഹിംഗ്യകൾക്ക് ആയുധവും മറ്റു സഹായങ്ങളും എത്തിക്കാൻ ലോക മുസ്‌ലിം സമൂഹത്തോട് അൽക്വയ്ദ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.