ഇർമയുടെ ശക്തി ക്ഷയിച്ചു
ഇർമയുടെ ശക്തി ക്ഷയിച്ചു
Monday, September 11, 2017 12:09 PM IST
മയാമി: അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്ത് ആഞ്ഞടിച്ച ഇർമ ചുഴലിക്കൊടുങ്കാറ്റിൽ ജനജീവിതം ദുഃസഹമായി. റോഡു കളിലെല്ലാം വെള്ളം കയറി. മിക്കയിടങ്ങളിലും വൈദ്യുതിയി ല്ല. അതേസമയം, വേഗം കുറഞ്ഞതോടെ ഇർമ ഒരു കാറ്റഗറിയിലുംപെടാത്ത വെറും ഉഷ്ണ മേഖലാ ചുഴലിക്കാറ്റു മാത്രമായി.

ഇർമയുമായി ബന്ധപ്പെട്ട് ഫ്ളോറിഡയിൽ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. കരീബിയൻ ദ്വീപുകളിൽ 28 ഉം ക്യൂബയിൽ പത്തും പേർ മരിച്ചതോടെ ഇർമ 43 പേരുടെ ജീവൻ അപഹരിച്ചു.

ഫ്ളോറിഡയിലെ മയാമിയിലും ടാംപ ബേ മേഖലയിലുമടക്കം ഇർമ ഇന്നലെ വീശി. കൊടുങ്കാറ്റിന്‍റെ പാതയിലുടനീളം മരങ്ങൾ കടപുഴകി, വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഒപ്പംപെയ്ത പേമാരിയിൽ മയാമി നഗരത്തിലെ തെരുവുകൾ വെള്ളത്തിനടിയിലായി.
ഫ്ളോറിഡയുടെ വടക്കൻ ഭാഗത്തേക്കു നീങ്ങിയ ഇർമ അയൽ സംസ്ഥാനമായ ജോർജിയയിലേക്കും കടക്കും.

കൊടുങ്കാറ്റിന്‍റെ വേഗം കുറഞ്ഞെങ്കിലും അഞ്ച് ഇഞ്ചുവരെ പേമാരിക്കു സാധ്യതയുണ്ടെന്നും പുറത്തിറങ്ങാതെ വീടിനുള്ളിൽ സുരക്ഷിതമായി തുടരാനും ഫ്ളോറിഡ ഗവർണർ റിക് സ്കോട്ട് ജനങ്ങൾക്കു നിർദേശം നല്കി.

കാറ്റഗറി അഞ്ചിൽപെട്ട അതിശക്തമായ ചുഴലിക്കൊടുങ്കാറ്റായാണ് ഇർമ ആരംഭിച്ചത്. കരീബിയൻ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചശേഷമാണ് അമേരിക്കയിലെത്തിയത്. ക്യൂബയിലെ ഭൂരിഭാഗം മരണങ്ങളും കെട്ടിടങ്ങൾ തകർന്നാണെന്നു സ്റ്റേറ്റ് ടിവി അറിയിച്ചു.

കാറ്റഗറി നാലിൽ മണിക്കൂറിൽ 215 കിലോമീറ്റർ വേഗത്തിലാണ് ഇർമ ഞായറാഴ്ച പുലർച്ചെ ഫ്ളോറിഡയിലെത്തിയത്. ഇന്നലെ വേഗം 120 കിലോമീറ്ററായതോടെ കാറ്റഗറി ഒന്നിലേക്ക് ആദ്യം തരംതാഴ്ത്തി. വേഗം 112 കിലോമീറ്ററായി കുറഞ്ഞതോടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റിലേക്കു താഴ്ത്തി.


ഫ്ളോറിഡ കീസിലും ടാംപയിലും ഇർമ വിതച്ച നാശത്തിന്‍റെ തോതു വിലയിരുത്തിയിട്ടില്ല. രക്ഷാപ്രവർത്തകർക്കു പലയിടങ്ങളിലേക്കും കടക്കാൻ പറ്റിയിട്ടില്ല. കീസ് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 42 പാലങ്ങൾക്കു തകരാറുണ്ടോയെന്നു പരിശോധിച്ചിട്ടില്ല.ഫ്ളോറിഡയിൽ 58 ലക്ഷം ഉപയോക്താക്കൾക്കു വൈദ്യുതിയില്ലാതായി. മയാമി നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ 80 ശതമാനവും നശിച്ചു.

ഫ്ളോറിഡയിൽ ടാംപ, മൺറോ കൗണ്ടി, ഓറഞ്ച് കൗണ്ടി എന്നിവടങ്ങളിൽ വാഹനാപകടങ്ങളിലാണ് നാലു പേർ കൊല്ലപ്പെട്ടത്. ഇതിലൊരാൾ പോലീസുകാരിയാണ്.
അലബാമ, ടെന്നസി, സൗത്ത്, നോര്‍ത്ത് കരോളൈന സംസ്ഥാനങ്ങളിലും ഇര്‍മയുടെ പ്രത്യാഘാതം ഉണ്ടായേക്കും. ജോര്‍ജിയയിലെ സാവന്നയില്‍ 17,000 ഉപയോക്താക്കള്‍ക്കു വൈദ്യുതി ഇല്ലാതായി.


ജോര്‍ജിയയിലെ 159 കൗണ്ടികളില്‍ ഗവര്‍ണര്‍ നാഥാന്‍ഡേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൗത്ത് കരോളൈനയുടെ ഭാഗമായുള്ള ചില ദ്വീപുകളില്‍നിന്ന് നിര്‍ബന്ധമായി ഒഴിയണമെന്ന് ഗവര്‍ണര്‍ ഹെന്‍ റി മക്മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു.
അലബാമയിലെ ബിര്‍മിങ്ങാം, ഹണ്ട്‌സ് വില്‍, ഓബേണ്‍ നഗരങ്ങളിലെ സ്‌കൂളുകള്‍ ഇന്നും അടച്ചിട്ടേക്കും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിനാണ് ഇർമ കാരണമായത്. ഫ്ളോറിഡയിൽനിന്ന് 65 ലക്ഷം പേരെയാണ് നിർബന്ധമായി ഒഴിപ്പിച്ചുമാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.