സ്പെയിനിൽ ഭീകരർ പദ്ധതിയിട്ടതു ബസലിക്ക തകർക്കാൻ
സ്പെയിനിൽ ഭീകരർ പദ്ധതിയിട്ടതു ബസലിക്ക തകർക്കാൻ
Sunday, August 20, 2017 10:35 AM IST
മാഡ്രിഡ്: ബാഴ്സലോണയിലും കാംബ്രിൽസിലും ആക്രമണം നടത്തിയ ഭീകരസംഘം യഥാർഥത്തിൽ പദ്ധതിയിട്ടത് വൻ സ്ഫോടന പരന്പരയ്ക്കെന്നു സ്പാനിഷ് പോലീസ്.
ബാഴ്സലോണയിലെ പ്രശസ്തമായ തിരുക്കുടുംബ(സെഗ്രഡ ഫാമിലിയ) ബസലിക്കയിലും തുറമുഖത്തും ലാസ് റാംബ്ലസിലും ഉഗ്രസ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതിയെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോ ർട്ട് ചെയ്തു. ഇതിനു ശേഖരിച്ച സ്ഫോടകവസ്തുക്കൾ അബദ്ധത്തിൽ പൊട്ടിനശിച്ചതാണ് വലിയദുരന്തത്തിൽനിന്ന് സ്പെയിനിനെ രക്ഷിച്ചത്.

ബാഴ്സലോണയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽകനാറിലെ ഭീകരരുടെ ഒളിത്താവളത്തിൽ ബോംബുനിർമാണത്തിനായി സജ്ജീകരിച്ച ബുട്ടെയ്ൻ വാതകം നിറച്ച 120 കന്നാസുകൾ കണ്ടെത്തി. ബുധനാഴ്ച ഇവിടെ സ്ഫോടനമുണ്ടായതിനെത്തുടർന്നാണ് ഭീകരാക്രമണ പദ്ധതിയിൽനിന്ന് ബസിലിക്കയുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണു വിവരം.

വ്യാഴാഴ്ച ബാഴ്സലോണയിലെ ലാസ് റാംബ്ലസിൽ വാഹനം കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 13 പേരും കാംബ്രിൽസിൽ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സ്ത്രീയും മരിച്ചു. ആകെ 120 പേർക്കു പരിക്കേറ്റു.

അൽകനാറിലെ ഒളിത്താവളം പരിശോധിച്ച പോലീസ് ട്രയാസെറ്റേറ്റ് ട്രൈപെറോക്സൈഡ് (ടിഎടിപി) എന്ന സ്ഫോടകവസ്തുവിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഉഗ്രസ്ഫോടന ശേഷിയുള്ള ടിഎടിപിയെ ചെകുത്താന്‍റെ അമ്മ എന്നാണു വിശേഷിപ്പിക്കുന്നത്.


സ്ഫോടകവസ്തുക്കൾ കത്തി നശിച്ച സാഹചര്യത്തിൽ ലാസ് റാംബ്ലസിൽ വാഹനം ഇടിച്ചുകയറ്റി അക്രമണം നടത്താൻ ഭീകരർ നിർബന്ധിതരാകുകയായിരുന്നു. ബാഴ്സലോണ ഭീകരാക്രണത്തിനു പിന്നിൽ 12 പേരടങ്ങുന്ന സംഘമാണെന്നു കരുതുന്നു. അഞ്ചു ഭീകരരെ പോലീസ് വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്തു. ലാസ് റാംബ്ളസിൽ ഭീകരാക്രമണം നടത്തിയ വാൻ ഡ്രൈവറെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാൾ അതിർത്തി കടന്നു ഫ്രാൻസിലേക്കു പോയതായി സംശയമുണ്ട്.

പ്രശസ്ത കറ്റാലൻ ശിൽപ്പിയായ ആന്‍റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തെ യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പണി പൂർത്തിയായിട്ടില്ലാത്ത പള്ളി കാണാൻ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്തുന്നത്. ഏതാനും വർഷം മുന്പാണ് ഇതിനു മൈനർ ബസലിക്കാ പദവി നല്കിയത്. ദേവാലയത്തിന്‍റെ നിർമാണം 2026ൽ പൂർത്തിയാക്കാൻ ശ്രമം നടക്കുന്നു.

ബാഴ്സലോണ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടി തിരുക്കുടുംബ ബസലിക്കയിൽ ഇന്നലെ കർദിനാൾ ജോവൻ ജോസഫ് ഒമെല്ലാ അർപ്പിച്ച ദിവ്യബലിയിൽ പ്രധാനമന്ത്രി മരിയാനോ രജോയിയും ഫിലിപ്പ് രാജാവും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.