സ്ത്രീയുടെ കണ്ണിൽനിന്നു ഡോക്ടർ കണ്ടെടുത്തത് 27 കോൺടാക്ട് ലെൻസുകൾ
സ്ത്രീയുടെ കണ്ണിൽനിന്നു ഡോക്ടർ കണ്ടെടുത്തത് 27 കോൺടാക്ട് ലെൻസുകൾ
Sunday, July 16, 2017 10:59 AM IST
ലണ്ടൻ: അറുപത്തേഴു വയസുള്ള സ്ത്രീയുടെ കണ്ണിൽനിന്ന് ഡോക്ടർ കണ്ടെടുത്തത് 27 കോൺടാക്ട് ലെൻസുകൾ. ബ്രിട്ടനിലെ ബിർമിംഗ്ഹാമിലുള്ള സോളിഹുൾ ആശുപത്രിയിൽ ഓഫ്താൽമോളജിസ്റ്റായ ഇന്ത്യൻ വംശജ രുപാൽ മൊർജാറിയ ആണു പരിശോധനയ്ക്കിടെ ഇതു കണ്ടെത്തിയത്.

തിമിര ശസ്ത്രക്രിയ നടത്താൻ പരിശോധന നടത്തവേയാണു വയോധികയുടെ കൃഷ്ണമണിക്കു മുന്നിൽ നീല നിറത്തിൽ തറച്ചിരുന്ന ആവരണം ശ്രദ്ധയിൽപ്പെട്ടത്. സൂഷ്മ പരിശോധനയിൽ ഇതു കോൺടാക്ട് ലെൻസുകളുടെ ശേഖരമാണെന്നു ബോധ്യപ്പെട്ടു.

ഇത്രയും ലെൻസുകൾ കണ്ണിലിരുന്നിട്ടും വയോധിക ശ്രദ്ധിക്കാതിരുന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നു ഡോ. രുപാൽ പറഞ്ഞു. ഒരു മാസം ഉപയോഗിച്ചശേഷം കളയുന്ന ഡിസ്പോസബിൾ ലെൻസുകൾ വർഷ ങ്ങളോളം ഈ സ്ത്രീ കണ്ണിൽ ഉപയോഗിച്ചിരുന്നു.

കണ്ണിന്‍റെ കാര്യത്തിൽ കാര്യമായ ശ്രദ്ധ കൊടുക്കാതിരുന്ന ഇവർ പലപ്പോഴും ലെൻസുകൾ എടുത്തുമാറ്റാൻ മറന്നതായിരിക്കുമെന്നു സംശയിക്കുന്നു. വേദനയും ചൊറിച്ചിലും ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം പ്രായാധിക്യവും കണ്ണുവരൾച്ചയും മൂലമാണെന്നായിരുന്നു വയോധിക ധരിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.