ഇന്ത്യൻ സേന നിരുപാധികം പിന്മാറണമെന്നു ചൈനീസ് മാധ്യമം
ഇന്ത്യൻ സേന നിരുപാധികം പിന്മാറണമെന്നു ചൈനീസ് മാധ്യമം
Saturday, July 15, 2017 2:04 PM IST
ബെയ്ജിംഗ്: സിക്കിമിലെ അതിർത്തി പ്രശ്നത്തിൽ ചർച്ചയ്ക്ക് ഇല്ലെന്നു ചൈന. ഡോക ലായിൽ നിന്ന് ഇന്ത്യൻ സേന നിരുപാധികം പിന്മാറുകയല്ലാതെ പരിഹാരമില്ലെന്നും അല്ലാത്തപക്ഷം ഇന്ത്യ നാണം കെടുമെന്നുമാണു ചൈനയുടെ അവകാശവാദം. ഔദ്യോഗിക ചൈനീസ് വാർത്താ ഏജൻസി സിൽഹുവ ഇന്നലെ ഒരു വിശകലനത്തിലാണ് ഇത്.
സിക്കിം - ഭൂട്ടാൻ അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ ഒരു മാസത്തോളമായി മുഖാമുഖം നിൽക്കുകയാണ്. ഭൂട്ടാന്‍റെ ഭൂമിയിൽ ചൈനീസ് സേന റോഡ് നിർമിച്ചതു തടയാൻ എത്തിയതാണ് ഇന്ത്യൻ സേന.

ഈ 26-നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവൽ ബെയ്ജിംഗിൽ ചെല്ലുന്നതിനു മുന്പ് പ്രശ്നം തീർക്കാൻ ഇന്ത്യ നയതന്ത്രങ്ങൾ ഊർജിതമാക്കിയിരുന്നു. പുതിയ വിശകലനം നയതന്ത്രനീക്കങ്ങൾ വിജയിച്ചില്ലെന്നു സൂചിപ്പിക്കുന്നു. എന്നുമാത്രമല്ല വിഷയം വലുതാക്കാനും ചൈന ശ്രമിച്ചിട്ടുണ്ട്. ലഡാഖ് ഒരു തർക്ക വിഷയമാണെന്നു പറഞ്ഞുകൊണ്ട് പുതിയ പോർമുഖമാണു ചൈനീസ് മാധ്യമം തുറന്നത്.

"‘2013 ലും’ 14-ലും തർക്ക പ്രദേശമായ ലഡാഖിലെ സംഘർഷങ്ങൾ അവസാനിച്ചതു പോലെയല്ല ഇത്തവണ നടക്കുക. ഇത്തവണ പാടേ ഭിന്നമാണു കാര്യം’’-സിൻഹുവ എഴുതി. 2013ലും '14ലും ദൗളത് ബെഗ് ഓൾഡിയിലെ ഇന്ത്യൻ പോസ്റ്റുകൾ ചൈന നീക്കം ചെയ്തതായിരുന്നു വിഷയം. അന്നു ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചു.

ഭൂട്ടാൻ ആവശ്യപ്പെട്ടിട്ടാണു ഡോക ലായിലേക്ക് ഇന്ത്യ സൈനത്തെ അയച്ചതെന്ന കാര്യം തെറ്റാണെന്നാണു സാൻഹുവ പറയുന്നത്. ഭൂട്ടാൻ സൈനിക സഹായം തേടിയില്ലത്രേ. ആദ്യം ഇന്ത്യൻ അതിർത്തിയി രക്ഷിക്കാനാണു സേനയെ അയച്ചതെന്നാണ് ഇന്ത്യ പറഞ്ഞെന്നും പിന്നീടാണു ഭൂട്ടാനെ രക്ഷിക്കാനാണെന്നു പറഞ്ഞതെന്നുമാണ് സിൻ ഹുവയുടെ ഭാഷ്യം.

ചർച്ച വഴി പ്രശ്നം പരിഹരിക്കാമെന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയെ സിൻഹുവ സ്വാഗതം ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.