ഫ്രഞ്ച് പാർലമെന്‍റിൽ 224 വനിതകൾ
Monday, June 19, 2017 10:28 AM IST
പാരീസ്: ഫ്രഞ്ച് പാർലമെന്‍റ്(നാഷണൽ അസംബ്ലി) തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് എമ്മാനുവൽ മാക്രോണിന്‍റെ നേതൃത്വത്തിലുള്ള മുന്നണിക്ക് വൻ ഭൂരിപക്ഷം. 577അംഗ പാർലമെന്‍റിൽ മുന്നണിക്ക് 350 സീറ്റുണ്ട്.

ഇത്തവണ 224 വനിതകളെ നാഷണൽ അസംബ്ലയിലേക്കു വിജയിപ്പിച്ച് ഫ്രാൻസ് ചരിത്രം കുറിച്ചു. മുൻ അസംബ്ളിയിൽ വനിതകളുടെ എണ്ണം 155 ആയിരുന്നു.
വനിതാ പാർലമെന്‍ററി പ്രാതിനിധ്യത്തിൽ 64-ാം സ്ഥാനത്തായിരുന്ന ഫ്രാൻസിന് 17-ാംസ്ഥാനത്തേക്കു കയറ്റം കിട്ടി.

മാക്രോണിന്‍റെ ഒരു വർഷം പഴക്കമുള്ള എൽ ആർ ഇഎം (ലാ റിപ്പബ്ലിക്കേ എൻ മാർഷേ) പാർട്ടിയിലെ 47ശതമാനം എംപിമാരും വനിതകളാണ്. മാക്രോണിന്‍റെ പാർട്ടിയുടെ സഖ്യകക്ഷിയായ വലതുപക്ഷ ഡെമോക്രാറ്റിക് മൂവ്മെന്‍റ് പാർട്ടി 46ശതമാനവുമായി തൊട്ടുപിന്നിലുണ്ട്.


മാക്രോൺ വിഭാവനം ചെയ്യുന്ന സാന്പത്തിക പരിഷ്കാരം നടപ്പാക്കാൻ ആവശ്യമായ ഭൂരിപക്ഷം പാർലമെന്‍റ് ഇലക്‌ഷനിൽ ലഭിച്ചെങ്കിലും ഞായറാഴ്ചത്തെ വോട്ടെടുപ്പിൽനിന്ന് പകുതിയി ലേറെപ്പേർ വിട്ടുനിന്നത് വിജയത്തിന്‍റെ തിളക്കം കുറച്ചു. വോട്ടിം ഗ് ശതമാനം 42 ആയി രുന്നു. രാഷ്‌ട്രീയ രംഗത്തു മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ സംഭവവികാസമെന്നു സർക്കാർ വക്താവ് ക്രിസ്റ്റോഫ് കസ്റ്റാനർ പറഞ്ഞു. യഥാർഥ വിജയം അഞ്ചുവർഷത്തിനുശേഷമാണു സംഭവിക്കാനിരിക്കുന്നതെന്നും കസ്റ്റാനർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.