ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
Sunday, May 21, 2017 11:27 AM IST
പ്യോഗ്യാംഗ് : അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. തെക്കൻ മേഖലയിലെ പുക്കാംങിൽനിന്നു വിക്ഷേപിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ 500 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു. കടലിൽ പതിക്കുന്നതുവരെ മിസൈലിന്‍റെ സഞ്ചാരപഥം തങ്ങൾ വീക്ഷിച്ചിരുന്നുവെന്നു യുഎസ് പസഫിക് കമാൻഡ് പറഞ്ഞു.

പസഫിക്കിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ആണവാക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.
ഇന്നലത്തെ മിസൈൽ പരീക്ഷണ വാർത്ത അറിഞ്ഞയുടൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചു. ഉത്തരകൊറിയയുടെ നടപടികൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടെന്നും സൈന്യത്തോടു ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ദക്ഷിണകൊറിയൻ ഭരണകൂടം പ്രസ്താവനയിൽ അറിയിച്ചു.

നിരുത്തരവാദപരവും പ്രകോപനപരവുമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ദക്ഷിണകൊറിയൻ വിദേശമന്ത്രാലയം പ്രതികരിച്ചു. ഇന്നലെ ഉത്തരകൊറിയ വിക്ഷേപിച്ച മിസൈലിനു റേഞ്ച് കുറവാണെന്ന്പ്രസിഡന്‍റ് ട്രംപിനോടൊപ്പം സൗദി അറേബ്യയിൽ പര്യടനം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അമേരിക്ക പ്രകോപനം സൃഷ്ടിക്കുന്നതിനാലാണു തങ്ങൾ മിസൈൽ പരീക്ഷണം നടത്തുന്നതെന്നാണ് ഉത്തരകൊറിയൻ പ്രസിഡന്‍റ് കിംഗ് ജോംഗ് ഉന്നിന്‍റെ വാദം. ഇതിനിടെ ഉത്തരകൊറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനു നയതന്ത്രതലത്തിൽ ശ്രമം നടത്തുകയാണു നല്ലതെന്നു പെന്‍റഗൺ മേധാവി ജെയിംസ് മാറ്റിസ് അഭിപ്രായപ്പെട്ടു. സൈനിക ഇടപെടൽ അഭൂതപൂർവമായ കഷ്ടനഷ്ടങ്ങൾക്കു വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.