ലിബി‍യൻ വ്യോമതാവളത്തിൽ ആക്രമണം; 141 മരണം
Saturday, May 20, 2017 11:35 AM IST
ട്രിപ്പോളി : ദക്ഷിണലിബിയയിൽ ലിബിയൻ നാഷണൽ ആർമിയുടെ(എൽഎൻഎ)യുടെ അധീനതയിലുള്ള ബറാക് അൽഷാറ്റി വ്യോമതാവളത്തിൽ എതിർ വിഭാഗത്തിൽപ്പെട്ടവർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 141 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ 103 എൽ എൻഎക്കാരും 38 സിവിലിയന്മാരുമാണു കൊല്ലപ്പെട്ടത്. പലരെയും തലയ്ക്കു വെടിവച്ചുകൊല്ലുകയായിരുന്നു.

ട്രിപ്പോളി ആസ്ഥാനമായുള്ള ഗവൺമെന്‍റ് ഓഫ് നാഷണൽ അക്കോർഡിനെ (ജിഎൻഎ) പിന്തുണയ്ക്കുന്ന സൈനികരാണ് ആക്രമണം നടത്തിയതെന്നു പറയപ്പെടുന്നു. യുഎന്നിന്‍റെ പിന്തുണയുള്ള ജിഎൻഎയെ കിഴക്കൻ ലിബിയയിൽ ആസ്ഥാനമുള്ള എൽഎൻഎ അംഗീകരിക്കുന്നില്ല. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രിയെ സസ്പെൻഡ് ചെയ്തതായി ട്രിപ്പോളിയിൽ ജിഎൻഎ പ്രധാനമന്ത്രി ഫയസ് സെരാജ് അറിയിച്ചു. ആക്രമണത്തിന് ഉത്തരവിട്ടതു താനാണെന്ന റിപ്പോർട്ടുകൾ സെരാജ് നിഷേധിച്ചു.


അൽഷാറ്റി ആക്രമണത്തോടെ ജിഎൻഎയും എൽഎൻഎയും തമ്മിൽ ഒരു മാസമായി നിലവിലിരുന്ന വെടിനിർത്തൽ കരാറിന് അന്ത്യമായി. സാഭായിലും ജുഫ്രയിലുമുള്ള എതിരാളികളുടെ സങ്കേതങ്ങൾ പ്രത്യാക്രമണം ആരംഭിച്ചതായി എൽഎൻഎ വക്താവ് അൽമെസ്മാറി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.