വീണ്ടും മിസൈൽ
വീണ്ടും മിസൈൽ
Saturday, April 29, 2017 11:38 AM IST
സിയൂൾ: വിനാശകരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറഞ്ഞു.

‘ചൈനയുടെയും അവരുടെ -ബഹുമാന്യനായ പ്രസിഡന്‍റിന്‍റെയും’ ഹിതത്തിനു വിപരീതമായി ഉത്തരകൊറിയയുടെ പ്രവൃത്തി എന്നും അതു ചീത്തയാണെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. എന്തെങ്കിലും നടപടി ഉടനെടുക്കുമെന്ന സൂചന അദ്ദേഹം നല്കിയില്ല.

ദക്ഷിണ കൊറിയയും ജപ്പാനും ഉത്തരകൊറിയൻ നടപടിയെ അപലപിച്ചു.

ഐക്യരാഷ്‌ട്ര രക്ഷാസമിതി കൊറിയൻ വിഷയം ചർച്ച ചെയ്തു പിരിഞ്ഞതിന് അധികം വൈകാതെയായിരുന്നു പരീക്ഷണം. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്‌യാംഗിൽ നിന്നു വടക്കുമാറി പുക്ചാംഗ് എന്ന സ്ഥലത്തായിരുന്നു പരീക്ഷണം. കെ.എൻ 17 എന്നറിയപ്പെടുന്ന മധ്യദൂര മിസൈൽ 71 കിലോമീറ്റർ ഉയർന്നശേഷം കത്തിയമരുകയായിരുന്നു. രണ്ടുമാസത്തിനിടെ ഇതു നാലാമത്തെ മിസൈൽ പരീക്ഷണ പരാജയമാണ്. എന്നാൽ, പരാജയം എന്ന വിലയിരുത്തലിനെ ചിലർ വിശ്വസിക്കുന്നില്ല. ഖര ഇന്ധനം ഉപയോഗിച്ചുള്ള മിസൈലിന്‍റെ വിവിധ ഘട്ടങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ മാത്രമാണു ലക്ഷ്യമെങ്കിൽ ആദ്യത്തെ മൂന്നോ നാലോ മിനിറ്റിലെ വിവരങ്ങൾ ലഭിച്ചാൽ മതി.


ഈയിടെ പരാജയപ്പെട്ടതെന്നു പറഞ്ഞ നാലു പരീക്ഷണങ്ങളിലും അത്രയും സമയത്തെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മുന്പു പരീക്ഷിച്ചു വിജയിച്ചിട്ടുള്ള മധ്യദൂര മിസൈലുകളാണ് ഇവയെല്ലാം എന്നതും ശ്രദ്ധേയമാണ്.

ഉത്തരകൊറിയയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ അമേരിക്കൻ വൻകരയിൽ അണ്വായുധം എത്തിക്കാനുള്ള ശേഷി അവർ ആർജിക്കുന്ന സമയം അകലെയല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ യുഎൻ രക്ഷാസമിതിയിൽ മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയയ്ക്കെതിരേ കൂടുതൽ കടുത്ത ഉപരോധമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചൈനയെക്കൊണ്ടു മാത്രം കൊറിയൻ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാവില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യി രക്ഷാസമിതിയിൽ പറഞ്ഞു.

ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി അമേരിക്കയുടെ വിമാനവാഹിനി കപ്പൽ കാൾ വിൻസൺ ഇന്നലെ കൊറിയൻ സമുദ്രത്തിൽ പ്രവേശിച്ചിട്ടുണ്ട്. യുഎസ് അന്തർവാഹിനി യുഎസ്എസ് മിഷിഗനും ദക്ഷിണ കൊറിയൻ തീരക്കടലിൽ ഉണ്ട്. യുഎസ് വിമാനവാഹിനിയെ ചുട്ടെരിക്കാൻ തങ്ങൾക്കു കഴിയുമെന്ന് ഉത്തരകൊറിയ വീന്പിളക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.