മോബ് അഥവാ അമ്മബോംബ്
മോബ് അഥവാ അമ്മബോംബ്
Saturday, April 15, 2017 11:52 AM IST
അഫ്ഗാനിൽ അമേരിക്ക വ്യാഴാഴ്ച പ്രയോഗിച്ചത് എല്ലാ ബോംബുകളുടെയും അമ്മ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാസീവ് ഓർഡ്നൻസ് എയർ ബ്ലാസ്റ്റ് ബോംബ് (എംഒഎബി-മോബ്) ആണ്. ആണവേതര ബോംബുകളിൽ യുദ്ധരംഗത്ത് പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലുതാണിത്. ഇതിനേക്കാൾ പ്രഹരശേഷിയുള്ള ഒന്ന് പെനിട്രേറ്റർ എന്ന പേരിൽ തയാറാക്കിയിട്ടുണ്ടെങ്കിലും യുദ്ധമുന്നണിയിൽ പരീക്ഷിച്ചിട്ടില്ല.

വലിപ്പം

നീളം 9.1 മീറ്റർ, ഭാരം 9000 കിലോഗ്രാം, സ്ഫോടകവസ്തു 8.164 ടൺ, മുഴുവൻ പേര് ജിബിയു 43/ബിഎംഒ എബി.

വർഷിക്കൽ

എംസി-130 ചരക്കുവിമാനത്തിലാണ് ഇതു ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്. പാരഷൂട്ട് ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഇടുന്നു. കൃത്യമായ ലക്ഷ്യത്തിലെത്താൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപയോഗിക്കുന്നു.

സ്ഫോടനം

ഭൂമിയിൽനിന്ന് ആറടി ഉയരത്തിൽവച്ചാണ് സ്ഫോടനം. ഇതുവഴി നശീകരണശേഷി കൂടുന്നു. ഊർജം നാലുപാടും പടരുന്നു. ഭൂമിയിൽ കൊണ്ടശേഷമാണെങ്കിൽ കൂടുതൽ ഊർജം ഭൂമിയിലേക്കു പോകും. ഇങ്ങനെ വായുവിൽ പൊട്ടുന്ന(എയർ ബേഴ്സ്റ്റ്)തു മാത്രമല്ല പ്രത്യേകത. തെർമോബേറിക് അഥവാ പരിസരത്തുള്ള ഓക്സിജന്‍ മുഴുവൻ വലിച്ചെടുക്കുകകൂടി ചെയ്യും. സമീപത്തുള്ളവരുടെ ശ്വാസകോശം കീറിപ്പോകാൻ ഇതിടയാക്കും. വാക്വം ബോംബ് എന്ന് ഇതിനെ വിളിക്കുന്നത് ഇതുകൊണ്ടാണ്.

മുൻഗാമികൾ

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ഉപയോഗിച്ച ഡെയ്സി കട്ടർ ബോംബുകളുടെ പിൻഗാമിയാണിത്. അന്ന് ഹെലികോപ്ടർ ഇറക്കാനായി 500 ചതുരശ്രയടി സ്ഥലത്തെ വൃക്ഷങ്ങൾ മുഴുവൻ കത്തിച്ചാന്പലാക്കുന്ന ബോംബുകൾ ഉപയോഗിച്ചു. അ‍ഫ്ഗാനിസ്ഥാനിൽ ഇവ ഉപയോഗിച്ചാണ് കുഴിബോംബുകളെ അതിജീവിച്ചത്. കഴിഞ്ഞ ദശകത്തിന്‍റെ തുടക്കത്തിൽ ഇറാക്കിലെ ആക്രമണത്തിൽ ഭൂമിക്കടിയിലെ ഒളിത്താവളങ്ങൾ തകർക്കാൻ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ഇതിന്‍റെ മറ്റൊരു മുൻഗാമിയാണ്. ബങ്കർ ബസ്റ്ററിന്‍റെ ഡിസൈനർ തന്നെയാണ് ഇതും രൂപകല് പന ചെയ്തത്.


ഉപയോഗിച്ചത് എന്തിന്

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഗോത്രവർഗമേഖലയും മരുഭൂമിയും കുന്നിൻനിരകളും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ പരിശീലനകേന്ദ്രവും ആയുധപ്പുരയുമായി മാറ്റിയിരുന്നു. ഖുറോസാൻ കേന്ദ്രമായുള്ള വിഭാഗം (ഐഎസ്-കെ) ആണ് ഇവിടെയുള്ളത്. തുരങ്കങ്ങളും ഗുഹകളും മറ്റുമുൾപ്പെട്ട വിപുലമായൊരു ഗതാഗത-വാർത്താവിനിമയ ശൃംഖലയും അവർ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവ തകർക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് മോബ് പ്രയോഗം. 20 കിലോമീറ്റർ അകലെവരെ കാണാവുന്ന പുകക്കൂൺ ഉണ്ടാക്കുന്നതാണ് ഈ ബോംബ്.

മുന്നറിയിപ്പും

അഫ്ഗാനിസ്ഥാനിൽ ഈ ബോംബ് പ്രയോഗിച്ചതുവഴി ഉത്തരകൊറിയയ്ക്കും ഇറാനും അമേരിക്ക മുന്നറിയിപ്പു നൽകുകകൂടി ചെയ്തിരിക്കുകയാണ്. അവർ ഭൂമിക്കടിയിൽ തയാറാക്കിയിട്ടുള്ള അണ്വായുധ നിർമാണ കോംപ്ലക്സുകൾ തകർക്കാൻ ഒറ്റ ബോംബിംഗ് മതിയെന്നു കാണിച്ചിരിക്കുന്നു; ഒപ്പം അതിന് അമേരിക്ക മടിക്കില്ലെന്നും.

കോംപോസിഷൻ എച്ച് 6

അഫ്ഗാനിസ്ഥാനിൽ അമേരിക്ക പ്രയോഗിച്ച മോബ് എന്ന ബൃഹദ് ബോംബിൽ ഉപയോഗിച്ചിരിക്കുന്ന സ്ഫോടകവസ്തുവാണിത്. വിവിധ സ്ഫോടക പദാർഥങ്ങളുടെ മിശ്രിതമാണിത്. ആർഡിഎക്സ് 44 ശതമാനം, ടിഎൻടി 29.5 ശതമാനം, അലൂമിനിയം പൊടി 21 ശതമാനം, പാരഫിൻ മെഴുക് 5 ശതമാനം, കാൽസ്യം ക്ലോറൈഡ് 0.5 ശതമാനം എന്നിങ്ങനെയാണു ഘടന.

ഒരു സിസിക്ക് 1.72 ഗ്രാം ഭാരമുണ്ട്.

കടലിലും മറ്റും സ്ഫോടനം നടത്താനാണ് ഈ മിശ്രിതം കൂടുതലായി ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.