മണ്ഡേലയുടെ സഹപ്രവർത്തകൻ അഹമ്മദ് കത്രാഡ അന്തരിച്ചു
മണ്ഡേലയുടെ സഹപ്രവർത്തകൻ അഹമ്മദ് കത്രാഡ അന്തരിച്ചു
Tuesday, March 28, 2017 11:47 AM IST
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ വർണവിവേചന ഭരണം അവസാനിപ്പിക്കുന്നതിനു നെൽസൺ മണ്ഡേലയോടൊപ്പം പോരാടിയ ഇന്ത്യൻ വംശജനായ അഹമ്മദ് കത്രാഡ(87) അന്തരിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ച രോഗത്തിനു ചികിത്സയ്ക്കു വിധേയനായ അദ്ദേഹത്തിന്‍റെ അന്ത്യം ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ ഇന്നലെയായിരുന്നു. സംസ്കാരം ഇന്നു നടത്തും.

കത്രാഡയുടെ വിയോഗം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനു കനത്ത നഷ്ടമാണെന്ന് അഹമ്മദ് കത്രാഡ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാൻ ബാൾട്ടൻ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമ, റിട്ടയേർഡ് ആർച്ച്ബിഷപ് ഡെസ്മൻഡ് ടുട്ടു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

അനുയായികൾ സ്നേഹപൂർവം അങ്കിൾ കാത്തി എന്നു വിളിച്ചിരുന്ന കത്രാഡ ജീവിതം മുഴുവൻ രാജ്യത്തിന്‍റെ വിമോചനത്തിന് ഉഴിഞ്ഞുവച്ചയാളായിരുന്നു.വിമോചന സമരത്തിൽ പങ്കെടുത്തതിന് 17-ാംവയസിലാണ് ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. 1960ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഒളിവിൽപ്പോയ അദ്ദേഹം കൂടുതൽ ശക്തമായി സമരം തുടർന്നു. 1964ലെ റിവോന വിചാരണയെത്തുടർന്ന് കത്രാഡയും മണ്ഡേലയും ഉൾപ്പെടെ എട്ടുപേരെ ജീവപര്യന്തം തടവിനുശിക്ഷിച്ച് റോബൻ ദ്വീപിലേക്ക് അയച്ചു. ജയിൽവാസക്കാലത്ത് നാലു യൂണിവേഴ്സിറ്റി ബിരുദങ്ങൾ നേടി.


ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ഭരണത്തിലെത്തിയതിനെത്തുടർന്നു കുറേക്കാലം സർക്കാരിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിച്ച കത്രാഡ പിന്നീട് ഭരണകൂടത്തിന്‍റെ വിമർശകനായി.

ദക്ഷിണാഫ്രിക്കയിലെ ഷെസിയർ-റെനക പ്രവിശ്യയിൽ 1929ലാണു കത്രാഡയുടെ ജനനം. ഇന്ത്യയിൽനിന്നു കുടിയേറിയവരാണു മാതാപിതാക്കൾ. 2005ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് കത്രാഡയ്ക്കാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.