റോം: റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഇന്റർറിലീജിയസ് സ്റ്റഡീസിന്റെ റൂബി ജൂബിലി ആഘോഷങ്ങളു ടെ ഉദ്ഘാടനം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ അനിൽ വാധ്വ ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സഭകൾക്കുള്ള സംഘത്തിന്റെ തലവൻ കർദിനാൾ ലിയണാർദോ സാന്ദ്രിയുടെ സന്ദേശം മോൺ. മക്ലീൻ കമിംഗ്സും മതാന്തര സംവാദത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവൻ കർദിനാൾ ജീൻ തൗറാൻ അയച്ച സന്ദേശം മോൺ. സാന്റിയാഗോ മൈക്കിളും, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയുടെ സന്ദേശം റവ. ഡോ. ചെറിയാൻ തുണ്ടുപറന്പിലും വായിച്ചു.
ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ഐസക് ആരിക്കാപ്പള്ളിൽ സ്വാഗതം പറഞ്ഞു. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി പ്രഫ. ബ്രയൻ ലോബോ, ഇന്ത്യൻ വൈദിക - സന്യാസ - വിദ്യാർഥികളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് ജോജപ്പാ പൊലിസേറ്റി എന്നിവർ പ്രസംഗിച്ചു. സാന്ദ്ര പ്രസാദും സംഘവും ചേർന്ന് പ്രാർഥന നൃത്തം അവതരിപ്പിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് ‘’കാരുണ്യവും അനുകന്പയും വിവിധ മതങ്ങളിൽ’’ എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ മതാന്തര സെമിനാർ നടത്തപ്പെട്ടു. ബംഗളൂരു ധർമരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. പോളച്ചൻ കോച്ചാപ്പിള്ളി സിഎംഐ, തിയോളജി ഡീൻ റവ. ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ, റവ. ഡോ. ജോർജ് കണിയാരകത്ത് സിഎംഐ, റവ. ഡോ. അഗസ്റ്റിൻ തോട്ടക്കര സിഎംഐ, ഡോ. ഇല്ലിയാസ് അനിമോൻ, തിരക്കഥാകൃത്ത് ജോൺപോൾ, കൊച്ചി ചാവറ സാംസ്കാരിക കേന്ദ്രം ഡയറക്ടർ റവ. ഡോ. റോബി കണ്ണൻചിറ, ഇറ്റലിയൻ ഹിന്ദു യൂണിയൻ വൈസ് പ്രസിഡന്റ് ഹംസാനന്ദഗിരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
റോമാ ഗവൺമെന്റ് യൂണിവേഴ്സിറ്റി പ്രഫസർ ഫാബിയോഷാൽപ്പി ഫാ. ആന്റോ രായങ്കര, ക്ലരീഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. മാത്യു വട്ടമറ്റം, റവ. ഡോ. വർഗീസ് കുരിശുതറ ഒസിഡി, തവസൂർ ഗവേഷണ സംവാദ കേന്ദ്ര ഡയറക്ടർ ഡോ. സബ്രീനാ ലേയി, മദർ ജനറൽ കരുണ കുറുവന്താനം സിഎഫ്എംഎസ്എസ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകുന്നു.
വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള പ്രഫസർമാർ, വിദ്യാർഥികൾ, അല്മായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ സമാപന സന്ദേശം നൽകുന്നത് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്.
സമാപന സമ്മേളനത്തിൽ സിസ്റ്റർ അനില എസ്എബിഎസിന്റെ നേതൃത്വത്തിൽ രംഗപൂജ, ഉർബാനിയൻ, പത്രോഞ്ചീനോ കോളജുകളിൽനിന്നുള്ളവർ നയിക്കുന്ന സംഘഗാനം, ബോബി-ബോണി മാപ്പിളമാട്ടേൽ എന്നിവരുടെയും റവ. ഫാ. അൻപുനാഥന്റെയും കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
റവ. ഡോ. ഐസക് ആരിക്കാപ്പിള്ളിൽ സിഎംഐ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.