ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
ആക്രമണത്തിൽ വംശീയതയും വർഗീയതയും ഇല്ല: ഫാ. ടോമി
Tuesday, March 21, 2017 11:55 AM IST
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്ക് ഒരുങ്ങുന്നതിനിടെ ഒരാൾ തന്നെ ആക്രമിച്ച സംഭവത്തിൽ വംശീയതയോ വർഗീയതയോ ഇല്ലെന്ന് മലയാളി വൈദികൻ ഫാ. ടോമി കളത്തൂർ. മെൽബണിൽനിന്നു ദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ടായതു വംശീയ ആക്രമണമല്ല. മാനസിക ദൗർബല്യമുള്ളയാളാണ് ആക്രമണത്തിനു തുനിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാളുടെ ആരോഗ്യത്തിനായി നമുക്കു പ്രാർഥിക്കാം. തോളിനേറ്റ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെൽബണിലെ ബന്ധുവിന്‍റെ വീട്ടിൽ വിശ്രമത്തിലാണ്. അടുത്തയാഴ്ചയോടെ പള്ളിയിൽ തിരിച്ചെത്തി പ്രവർത്തനങ്ങൾ പുനരാരംഭിക്കും- ഫാ. ടോമി പറഞ്ഞു.

സംഭവം അറിഞ്ഞതു മുതൽ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ വിവരങ്ങൾ അന്വേഷിക്കുകയും ഉദ്യോഗസ്ഥർ നേരിട്ടെത്തി എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യൻ കോണ്‍സുലേറ്റിനു ഞാൻ നന്ദി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടവകാംഗങ്ങൾ എല്ലാം ദുഃഖിതരാണ്. ഒരുപാടുപേർ എന്‍റെ ആരോഗ്യസ്ഥിതി അറിയാൻ ബന്ധപ്പെടുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു-ഫാ. ടോമി കൂട്ടിച്ചേർത്തു.


താമരശേരി രൂപതയിലെ വൈദികനാണു ഫാ. ടോമി. മെൽബണിലെ ഫോക്നർ നോർത്തിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മാത്യു പള്ളിയിലെ വികാരിയായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം. ആനക്കാംപൊയിൽ കരിന്പ് സ്വദേശിയാണ് ഫാ. ടോമി. 1994ൽ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തുംപൊയിൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായും താമരശേരി അൽഫോൻസ സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി മെൽബണ്‍ അതിരൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.