ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
Sunday, March 19, 2017 11:10 AM IST
സിയൂൾ: കൂടുതൽ പ്രവർത്തന മികവുള്ള പുതിയ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയൻ സൈന്യം വ്യക്തമാക്കി. ടോംഗ്ചാംഗ്റിയിലെ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നടത്തിയ പരീക്ഷണം വീക്ഷിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ നേരിട്ട് എത്തിയിരുന്നു. രാജ്യത്തെ റോക്കറ്റ് വ്യവസായത്തിനു പുതുജീവൻ ലഭിച്ചിരിക്കുകയാണെന്നു കിം പറഞ്ഞതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ദീർഘദൂര മിസൈലുകളിൽ ഉപയോഗിക്കാവുന്ന ഇനം റോക്കറ്റ് എൻജിനുകൾ വികസിപ്പിക്കാൻ ഉത്തരകൊറിയ ശ്രമം നടത്തിവരികയായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ താമസിയാതെ പരീക്ഷിക്കുമെന്നു നേരത്തെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

നാം നേടിയ ചരിത്രവിജയത്തിന്‍റെ പ്രാധാന്യമെന്തെന്നു വൈകാതെ ലോകം മനസിലാക്കുമെന്നു പുതിയ റോക്കറ്റ് എൻജിൻ പരീക്ഷണത്തിനു സാക്ഷ്യം വഹിച്ച കിം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ചൈനയിൽ പര്യടനം നടത്തുന്ന അവസരത്തിലാണ് ഉത്തരകൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. ടില്ലേർസണും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കു മുന്പായിരുന്നു പരീക്ഷണം. നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ ഭീഷണിക്കെതിരേ അമേരിക്കയും ചൈനയും യോജിച്ചു പ്രവർത്തിക്കണമെന്നു ടില്ലേർസൺ നിർദേശിച്ചിരുന്നു.


ദക്ഷിണകൊറിയൻ പര്യടനത്തിനുശേഷമാണു ടില്ലേർസൺ ചൈനയിലെത്തി‍യത്. ഉത്തരകൊറിയ യുദ്ധഭീഷണി മുഴക്കുന്ന സാഹചര്യത്തിൽ വേണ്ടിവന്നാൽ അവർക്കെതിരേ മുൻകൂർ സൈനിക നടപടിക്കും മടിക്കില്ലെന്ന് ടില്ലേർസൺ ദക്ഷിണകൊറിയയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.