പാരീസിൽ പാഴ്സൽ ബോംബ്,ഫ്രഞ്ച് സ്കൂളിൽ വെടിവയ്പ്
പാരീസിൽ പാഴ്സൽ ബോംബ്,ഫ്രഞ്ച് സ്കൂളിൽ വെടിവയ്പ്
Thursday, March 16, 2017 12:20 PM IST
പാരീസ്: അന്തർദേശീയ നാണ്യനിധിയുടെ(ഐഎംഎഫ്) പാരീസ് ഓഫീസിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്കു പരിക്കേറ്റു. ഓഫീസിൽ എത്തിയ പാഴ്സൽ പൊട്ടിച്ചപ്പോഴായിരുന്നു സ്ഫോടനം. ജീവനക്കാരിയുടെ കൈകൾക്കും മുഖത്തിനും പരിക്കേറ്റു.

ഇതിനിടെ ദക്ഷിണ ഫ്രാൻസിലെ സ്കൂളിൽ പതിനേഴുകാരനായ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ എട്ടുപേർക്കു പരിക്കേറ്റു. വിദ്യാർഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാസ് പട്ടണത്തിലെ അലക്സിസ് ഡി ടോക്‌വിൽ ഹൈസ്കൂളിൽ ഇന്നലെ ഉച്ചഭക്ഷണ സമയത്താണ് ആക്രമണം നടന്നത്. ഒരു ഷോട്ട്ഗണും രണ്ടു കൈത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ വിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഭീകരതയുമായി ഈ ആക്രമണത്തിനു ബന്ധമുണ്ടെന്നു കരുതുന്നില്ല.


ഹെഡ്മാസ്റ്റർക്കു വെടിയേറ്റെങ്കിലും അദ്ദേഹം വിദ്യാർഥിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതു കാണാമായിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. വെടിവയ്പു നടത്തിയ വിദ്യാർഥിക്കു മാനസിക പ്രശ്നങ്ങൾ ഉള്ളതായി റീജണൽ കൗൺസിൽ പ്രസിഡന്‍റ് എസ്ട്രോസി എഎഫ്പിയോടു പറഞ്ഞു.

നിലവിലുള്ള അടിയന്തരാവസ്ഥ തുടരുമെന്നും തന്‍റെ പിൻഗാമി ഇനി ഇക്കാര്യത്തിൽ വേണ്ട തീരുമാനം എടുക്കട്ടെയെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഒളാന്ദ് പറഞ്ഞു. ജനപ്രീതിയിൽ പിന്നോട്ടുപോയ ഒളാന്ദ് അടുത്തമാസം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.