യോഗ്യതാധിഷ്ഠിത കുടിയേറ്റം പ്രോത്സാഹിപ്പിക്കും: ട്രംപ്
യോഗ്യതാധിഷ്ഠിത കുടിയേറ്റം പ്രോത്സാഹിപ്പിക്കും: ട്രംപ്
Wednesday, March 1, 2017 11:59 AM IST
വാഷിംഗ്ടൺ ഡിസി: യോഗ്യത അധിഷ്ഠിതമായ കുടിയേറ്റ നയം സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ കോൺഗ്രസിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കാനഡ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ യോഗ്യത ആധാരമാക്കിയുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആ രീതി സ്വീകരിച്ചാൽ അമേരിക്കയ്ക്കു പണ ലാഭവും തൊഴിൽ ലാഭവും ഉണ്ടാകും: ട്രംപ് പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രഫഷണലുകൾക്ക് അമേരിക്കയിലേക്കുള്ള അവസരം തുടരും എന്നുറപ്പു നല്കുന്നതാണു ട്രംപ് സൂചിപ്പിച്ച യോഗ്യതാധിഷ്ഠിത കുടിയേറ്റനയം. മെക്സിക്കോയിലും മറ്റും നിന്നു വരുന്ന അവിദഗ്ധ തൊഴിലാളികൾക്കു കുടിയേറ്റം അനുവദിക്കുന്നതിനെ ട്രംപ് നേരത്തേ മുതൽ എതിർക്കുന്നതാണ്. അത്തരക്കാരുടെ വരവ് അമേരിക്കൻ തൊഴിലാളികൾക്കു പണി ഇല്ലാതാക്കുന്നു.

ശാസ്ത്രീയ, സാങ്കേതിക ബിരുദങ്ങളും പ്രഫഷണൽ യോഗ്യതകളും ഉള്ളവരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന കനേഡിയൻ, ഓസ്ട്രേലിയൻ നയം ട്രംപ് പിന്തുടരുന്നത് ഇന്ത്യക്കാർക്കു കൂടുതൽ ഗുണകരമാകും. ഇപ്പോൾ അമേരിക്കയുടെ എച്ച് വൺ ബി, എൽ വൺ വീസകൾ കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. എച്ച് വൺ ബി വീസ കുടിയേറ്റം അനുവദിക്കാത്തതാണ്. ട്രംപ് ഇന്നലെ പറഞ്ഞതു കൂടുതൽ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും പ്രഫഷണലുകളെയും കുടിയേറാൻ അനുവദിക്കുന്ന നയം തയാറാക്കുമെന്നാണ്. അത്തരമൊന്ന് അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കുകയും വേതനം ഉയർത്തുകയും ചെയ്യും.


ട്രംപിന്‍റെ പ്രസംഗത്തെ മാധ്യമങ്ങൾ പൊതുവേ സ്വാഗതം ചെയ്തു. പല വിഷയങ്ങളിലും കടുത്ത നിലപാടുകൾ മാറ്റിയാണു പ്രസംഗിച്ചത്. ഏബ്രഹാം ലിങ്കൺ, ഡ്വൈറ്റ് ഡി ഐസനോവർ, ഗ്രഹാം ബെൽ, തോമസ് എഡിസൺ തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു പ്രസംഗം. എഴുതി തയാറാക്കിയ പ്രസംഗത്തിൽനിന്നു കാര്യമായ മാറ്റങ്ങൾ വരുത്തിയതു മില്ല. ഒബാമ കെയർ റദ്ദാക്കുമെന്നും നികുതി ചട്ടങ്ങൾ തിരുത്തിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഒബാമ കെയർ ഗവൺമെന്‍റിനു താങ്ങാനാവാത്തതാണെന്നും ആ ദുരന്തത്തിൽനിന്നു രക്ഷപ്പെടാൻ റിപ്പബ്ളിക്കന്മാരും ഡെമോക്രാറ്റുകളും യോജിച്ചു നീങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.