കിംഗ് ജോംഗ് നാമിനെ വധിച്ച ചാരവനിതകൾക്കെതിരേ കുറ്റം ചുമത്തി
കിംഗ് ജോംഗ് നാമിനെ വധിച്ച ചാരവനിതകൾക്കെതിരേ കുറ്റം ചുമത്തി
Wednesday, March 1, 2017 11:59 AM IST
ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് നാമിന്‍റെ അർധസഹോദരൻ കിംഗ് ജോംഗ് നാമിനെ ക്വാലാലന്പൂർ എയർപോർട്ടിൽ രാസായുധം പ്രയോഗിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരികളായ രണ്ടു ചാരവനിതകൾക്കെതിരേ മലേഷ്യ കുറ്റം ചുമത്തി.

നാമിനെ എയർപോർട്ടിൽവച്ച് വിഎക്സ് എന്ന വിഷവാതകം പ്രയോഗിച്ച് കൊലപ്പെടുത്തിയെന്നാണു കുറ്റാരോപണം. കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കും. കസ്റ്റഡിയിലുള്ള വിയറ്റനാം, ഇന്തോനേഷ്യൻ വനിതകൾക്കുള്ള സുരക്ഷ ഇതോടെ മലേഷ്യൻ പോലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇവർക്കായി പോലീസ് ബുള്ളറ്റ് പ്രൂഫ് വസ്ത്രം നൽകിയിരുന്നു.


വനിതകളെ ഇല്ലാതാക്കാൻ ശ്രമം നടന്നേക്കാമെന്നു സംശയമുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയതെന്നു മലേഷ്യൻ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വനിതകൾക്കായി ആരും ജാമ്യാപേക്ഷ നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.