പടിഞ്ഞാറൻ മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
പടിഞ്ഞാറൻ മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
Sunday, February 19, 2017 11:48 AM IST
മൊസൂൾ: മൊസൂൾ നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖല ഐഎസിന്‍റെ കൈയിൽനിന്നു തിരിച്ചുപിടിക്കുന്നതിനുള്ള യുദ്ധം ആരംഭിച്ചതായി ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു.കിഴക്കൻ മേഖല നേരത്തെ സൈന്യം കൈയടക്കിയിരുന്നു. പടിഞ്ഞാറൻ മേഖലയിൽ മൂന്നരലക്ഷത്തോളം കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരമെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ എന്ന ജീവകാരുണ്യ സംഘടന അറിയിച്ചു.18വയസിൽ താഴെയുള്ളവരെയാണ് കുട്ടികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. മുതിർന്നവരെക്കൂടി കൂട്ടിയാൽ ഏഴരലക്ഷത്തോളം സിവിലിയന്മാർ പടിഞ്ഞാറൻ മൊസൂളിലുണ്ടെന്നാണു കണക്ക്.

കുട്ടികളുടെ സുരക്ഷയ്ക്ക് ഇറാക്കി, യുഎസ് സൈനികരും മറ്റു പോരാളികളും മുൻഗണന നൽകണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടനയുടെ ഇറാക്കിലെ ഡയറക്ടർ മൗറിസിയോ ക്രിവല്ലെരോ അഭ്യർഥിച്ചു.സ്കൂൾ, ആശുപത്രി മന്ദിരങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
പടിഞ്ഞാറൻ മൊസൂളിൽ കുടുങ്ങിയവർക്കു രക്ഷപ്പെടുക എളുപ്പമല്ല. പലായനം ചെയ്യാൻ ശ്രമിച്ചാൽ ഐഎസ് തന്നെ ഇവരെ നിഷ്കരുണം വധിക്കാനുള്ള സാധ്യത തള്ളാനാവില്ല. സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള വെടിവയ്പിനിടയിൽ സാധാരണക്കാർക്കും വെടിയേൽക്കാമെന്ന അപകടവുമുണ്ട്. പടിഞ്ഞാറൻ മൊസൂളിൽ ഭക്ഷ്യക്ഷാമം കൊടുന്പിരിക്കൊണ്ടിരിക്കുകയാണ്. പട്ടിണിയും രോഗങ്ങളുംമൂലം ജനജീവിതം ദുസ്സഹമായി.

പടിഞ്ഞാറൻ മൊസൂളിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്കായി പ്രത്യേക സുരക്ഷാ ഇടനാഴി ഏർപ്പെടുത്താൻ ഇറാക്ക് സൈന്യം തയാറാവണമെന്ന് ക്രിവല്ലെരോ നിർദേശിച്ചു. ടൈഗ്രീസ് നദി മൊസുൾ നഗരത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. കിഴക്കൻ മൊസൂളിന്‍റെ സന്പൂർണനിയന്ത്രണം ജനുവരി 24ന് ഇറാക്കിസൈന്യം കൈയടക്കി.

പടിഞ്ഞാറൻ മൊസൂൾ പിടിക്കുന്നതിന് ഇന്നലെ ആരംഭിച്ച പോരാട്ടം നീണ്ടുനിൽക്കുമെന്നാണു സൂചന.യുദ്ധം ഉടനുണ്ടാവുമെന്നു സൂചിപ്പിച്ച് കഴിഞ്ഞദിവസം തന്നെ ഈ മേഖലയിൽ ഇറാക്കി സൈന്യം വിമാനത്തിൽനിന്നു ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.
ഇറാക്കി, യുഎസ് യുദ്ധവിമാനങ്ങളുടെ പിൻബലത്തോടെയാണ് സംയുക്ത സേന പടിഞ്ഞാറൻ മൊസൂളിന്‍റെ വിമോചനത്തിനുള്ള പോരാട്ടം ആരംഭിച്ചത്. സിവിലിയന്മാർക്ക് ഉപദ്രവം ഉണ്ടാവാതെ നോക്കണമെന്നും മനുഷ്യാവകാശം മാനിക്കണമെന്നും യുദ്ധംനടത്തുന്ന സൈനികരോട് പ്രധാനമന്ത്രി അൽ അബാദി ടിവി പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ച് ആദ്യമണിക്കൂറിൽത്തന്നെ ഐഎസിന്‍റെ പിടിയിൽനിന്ന് ഏതാനും ഗ്രാമങ്ങൾ സൈന്യം വിമോചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.