മലയാളി യുവതികളുടെ കൊലപാതകം; ആശങ്കയിൽ മസ്കറ്റിലെ മലയാളി സമൂഹം
മലയാളി യുവതികളുടെ കൊലപാതകം; ആശങ്കയിൽ മസ്കറ്റിലെ മലയാളി സമൂഹം
Friday, February 17, 2017 1:56 PM IST
മസ്കറ്റ്: തുടർച്ചയായി മലയാളി യുവതികൾ കൊല്ലപ്പെടുന്നതിൽ കടുത്ത ആശങ്കയിൽ മസ്കറ്റിലെ മലയാളി സമൂഹം. സലാലയിൽ ഏതാനും മാസങ്ങൾക്കിടെ മൂന്നാമത്തെ മലയാളി യുവതിയാണു കൊല്ലപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിൻ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാർ ക്ലബ്ബിനു സമീപത്തുള്ള ഫ്ളാറ്റിലാണ് നഴ്സ് ആയ ഷെബിന്‍റെ മൃതദേഹം കാണപ്പെട്ടത്.

സ്വകാര്യ സ്ഥാപനത്തിൽ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവൻ ആണ് ഷെബിന്‍റെ ഭർത്താവ്. രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടൽ മാറുംമുന്പേയാണ് മറ്റൊരു കൊലപാതകവാർത്ത പ്രവാസി സമൂഹത്തെ നടുക്കിയത്. ഈ മാസം മൂന്നിനു സലാല ഹിൽട്ടൺ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു. സലാലയിലെ വീട്ടിലാണു സിന്ധു കൊല്ലപ്പെട്ടത്.

കവർച്ച തടയുന്നതിനിടെയാണു കൊലപാതകമെന്നാണു പോലീസ് പറഞ്ഞത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മറ്റൊരു മലയാളി യുവതിയുടെ കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചിരുന്നു. എറണാകുളം സ്വദേശിനിയായ ചിക്കു റോബർട്ടിനെ(27)യാണു ദാരുണമായി കൊല്ലപ്പെട്ട നിലയിൽ ഫ്ളാറ്റിൽ കണ്ടെത്തിയത്. ചിക്കുവിനും ശരീരത്തിൽ നിരവധി കുത്തുകളേറ്റിരുന്നു. മൂന്നു മാസം ഗർഭിണി ആയിരിക്കുന്പോഴാണ് ചിക്കു ആക്രമിക്കപ്പെട്ടത്. ചിക്കുവിന്‍റെയും സിന്ധുവിന്‍റെയും കൊലപാതകത്തിനു സമാനമാണു ഷെബിന്‍റെയും കൊലപാതകം.


കഴിഞ്ഞ ജനുവരി 22ന് മറ്റൊരു സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ സലാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണിൽ കോട്ടയം മണർകാട് സ്വദേശിയായ ജോൺ ഫിലിപ്പ് കൊല്ലപ്പെട്ടിരുന്നു. കവർച്ചയാണ് ഇതിനു പിന്നിലെന്നാണു പോലീസ് പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ആറ് ഒമാൻ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ജെബൽ ഹഫീത്ത് എന്ന സ്ഥലത്തെ പെട്രോൾ ബങ്കിൽ ജോലി ചെയ്യുകയായിരുന്നു ജോൺ ഫിലിപ്പ്. ജോലിക്കായി എത്തി താമസിക്കുന്ന ബഹുഭൂരിപക്ഷം മലയാളിക്കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ജോലിക്കാരാണ്. മിക്കവാറും രണ്ടു പേർക്കും രണ്ടു സമയങ്ങളിലാവും ജോലി. അതിനാൽ ഒറ്റയ്ക്കു ഫ്ളാറ്റിലും മറ്റും കഴിയേണ്ടി വരും. ഇങ്ങനെ ഒറ്റയ്ക്ക് ആയിരുന്നപ്പോഴാണു യുവതികൾ ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.