യെമനിൽ ഒന്പതു സ്ത്രീകൾ കൊല്ലപ്പെട്ടു
യെമനിൽ ഒന്പതു സ്ത്രീകൾ കൊല്ലപ്പെട്ടു
Thursday, February 16, 2017 2:28 PM IST
സനാ: സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ യെമനിൽ ഒന്പതു സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായ്ക്ക് വടക്ക് അർഹാബ് ജില്ലയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ഒരു കബറടക്കച്ചടങ്ങിനെത്തിയവരാണ് ആക്രമണത്തിനിര‍യായത്. ഹൗതികളുമായി ബന്ധപ്പെട്ട ഒരു ഗോത്രനേതാവിന്‍റെ വീട് ആക്രമണത്തിൽ തകർന്നു.

സനായിൽ കഴിഞ്ഞ ഒക്ടോബറിൽ സൗദി സഖ്യത്തിന്‍റെ യുദ്ധവിമാനങ്ങൾ വിലാപയാത്രയ്ക്കു നേരേ നടത്തിയ മറ്റൊരാക്രമണത്തിൽ 140 പേർക്കു ജീവഹാനി നേരിട്ടിരുന്നു.

സനാ ആസ്ഥാനമായുള്ള ഇറാൻ പിന്തുണയുള്ള ഷിയാ ഹൗതികളും യെമൻ പ്രസിഡന്‍റ് ഹാദിയുടെ സൈനികരും തമ്മിലുള്ള യുദ്ധത്തിൽ ഹാദിവിഭാഗത്തിനു ക്ഷീണം നേരിട്ടതിനെത്തുടർന്നാണ് സൗദി സഖ്യം യുദ്ധത്തിൽ ഇടപെട്ടുതുടങ്ങിയത്. സായുധരായ ഹൗതികൾ പ്രദേശത്തുണ്ടെന്ന് യെമൻ സൈനിക കേന്ദ്രങ്ങൾ തെറ്റായ റിപ്പോർട്ട് നൽകിയതാണ് വിലാപയാത്രയ്ക്കു നേരെ ആക്രമണം നടത്താൻ ഇടയാക്കിയതെന്നാണു സൗദി സഖ്യം പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.