ഇന്ത്യ–ചൈന സൈനികാഭ്യാസം ആരെയും ലക്ഷ്യംവച്ചല്ലെന്ന്
ഇന്ത്യ–ചൈന സൈനികാഭ്യാസം ആരെയും ലക്ഷ്യംവച്ചല്ലെന്ന്
Friday, October 21, 2016 12:31 PM IST
ബെയ്ജിംഗ്: ജമ്മു കാഷ്മീരിലെ ലഡാക്കിൽ ഇന്ത്യ–ചൈന സംയുക്‌ത സൈനികാഭ്യാസം മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യംവച്ചായിരുന്നില്ലെന്നു ചൈനീസ് വിദേശകാര്യ വക്‌താവ്. കാഷ്മീരിൽ ഇതാദ്യമായാണ് ഇന്ത്യയും ചൈനയും സംയുക്‌ത സൈനികാഭ്യാസം നടക്കുന്നത്. അതിർത്തി സംബന്ധിച്ച കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള സാധാരണ അഭ്യാസം മാത്രമാണു നടന്നതെന്ന് ചൈനീസ് വിദേശകാര്യ വക്‌താവ് ഹുവ ചുൻയിംഗ് പറഞ്ഞു.

ഉറു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്‌ഥാൻ പിരിമുറുക്കം നിലനിൽക്കുമ്പോൾ ഈ മാസം 19നു കിഴക്കൻ ലഡാക്കിലായിരുന്നു ഇന്തോ–ചൈനീസ് സംയുക്‌ത സൈനികാഭ്യാസം. ഇന്ത്യയുടെ എൻഎസ്ജി (ആണവ വിതരണ സംഘം) അംഗത്വം നടക്കാത്തതും ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള യുഎൻ ശ്രമത്തിനു തടയിടുകയും ചെയ്തത് ചൈനയാണെന്ന ആരോപണം നിലനിൽക്കേയുമാണ് സൈനികാഭ്യാസം. സൈനികാഭ്യാസം പതിവു പരിപാടിയായിരുന്നെന്നും ഇതിന്റെ പേരിൽ കാഷ്മീർ വിഷയത്തിൽ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ചുൻയിംഗ് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.