മിർ ഖാസിം അലിയുടെ വധശിക്ഷ ശരിവച്ചു
Tuesday, August 30, 2016 12:02 PM IST
ധാക്ക: നിരവധി മാധ്യമസ്‌ഥാപനങ്ങളുടെ ഉടമസ്‌ഥനും ജമാഅത്ത് ഇ ഇസ്ലാമി പാർട്ടി നേതാവുമായ മിർഖാസിം അലിയുടെ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവച്ചു.

ബംഗ്ളാ വിമോചനയുദ്ധകാലത്തെ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ കുറ്റത്തിന് യുദ്ധക്കുറ്റ ട്രൈബ്യൂണൽ നൽകിയ വധശിക്ഷയ്ക്കെതിരേ അലി സമർപ്പിച്ച അപ്പീലാണു സുപ്രീംകോടതി തള്ളിയത്.

ചീഫ് ജസ്റ്റീസ് സുരേന്ദ്രകുമാർ സിൻഹ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റെ തീർപ്പോടെ ഇനി പ്രസിഡന്റിനു ദയാഹർജി നൽകുക എന്ന പോംവഴി മാത്രമേ പ്രതിക്കുള്ളു. മുസ്ലിം ഭൂരിപക്ഷ ബംഗ്ളാദേശിലെ ആദ്യത്തെ ഹിന്ദു ചീഫ് ജസ്റ്റീസാണ് സിൻഹ.


ജമാ അത്ത് ഇ ഇസ്ലാമിയുടെ മറ്റു രണ്ടു നേതാക്കളായ മോത്തിയുർ റഹ്മാൻ നിസാമി, അലി അഹ്സൻ മുഹമ്മദ് മുജാഹിദ് എന്നിവരുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.