കരുണ വിചിന്തനം ചെയ്തു മാർപാപ്പയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി
Friday, July 29, 2016 12:11 PM IST
<ആ>ക്രാക്കോവിൽനിന്ന് മനോജ് എം. കണ്ടത്തിൽ

യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ ത്യാഗത്തിന്റെ മഹത്വം ലോകത്തെ ഓർമിപ്പിച്ചു. കരുണയുടെ ആധുനിക കാലഘട്ടത്തിലെ പ്രസക്‌തി വിചിന്തനം ചെയ്തുകൊണ്ടായിരുന്നു കുരിശിന്റെ വഴി. കുരിശിന്റെ വഴിയുടെ സമാപനത്തിൽ മാർപാപ്പ സന്ദേശം നൽകി.

കരുണാർദ്രമായ കൊച്ചുകൊച്ചു പ്രവൃത്തികളിലൂടെയാണ് അനുദിനജീവിതത്തിൽ യേശുവിനെ കണ്ടെത്തേണ്ടതെന്ന് മാർപാപ്പ പറഞ്ഞു. കരുണാർദ്രമായ ഹൃദയം നമുക്കുണ്ടാകണം. യുവജനങ്ങൾ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ അടയാളങ്ങളാകണം. കുരിശിന്റെ വഴി മാത്രമാണ് പാപങ്ങളെ കീഴടക്കാനുള്ള ഏക മാർഗം –മാർപാപ്പ ഉദ്ബോധിപ്പിച്ചു. ക്രാക്കോവിനടുത്ത് പ്രൊക്കോസിമിലെ അംഗപരിമിതരായ കുട്ടികൾക്കുള്ള യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ആശുപത്രി സന്ദർശിച്ചശേഷമാണ് മാർപാപ്പ ബ്ളോണിയ പാർക്കിൽ കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.


ഇന്ന് നടക്കുന്ന നൈറ്റ് വിജിലിനും യുവജനസമ്മേളനത്തിന് സമാപനം കുറിച്ച് നാളെ നടക്കുന്ന സമൂഹദിവ്യബലിയിലും മാർപാപ്പ പങ്കെടുക്കും. ബ്ളോണിയ പാർക്കിലെ തുറന്ന വേദിയിൽ നാളെ നടക്കുന്ന ദിവ്യബലിയിൽ 25 ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.