ഹില്ലരിക്കെതിരേ ആരോപണം
ഹില്ലരിക്കെതിരേ ആരോപണം
Saturday, June 25, 2016 11:24 AM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽനിന്നു പണം കൈപ്പറ്റിയെന്നു റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഹില്ലരിയും അവരുടെ ട്രസ്റ്റായ ക്ലിന്റൺ ഫൗണ്ടേഷനും ഇന്ത്യ–യുഎസ് ആണവ കരാറിനുവേണ്ടി ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് പുറത്തിറക്കിയ 35 പേജ് വരുന്ന പുസ്തകത്തിലാണ് ആരോപണങ്ങൾ.

രാഷ്ട്രീയ നേതാവായ അമർസിംഗ് പത്തു ലക്ഷം മുതൽ 50 ലക്ഷം വരെ ഡോളർ ക്ലിന്റൺ ഫൗണ്ടേഷനു നൽകിയിട്ടുണ്ടെന്ന് ആരോപണത്തിൽ പറയുന്നു. 2008ൽ അമർസിംഗ് അമേരിക്ക സന്ദർശിക്കുകയും ആണവ കരാർ അനുകൂലമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഡെമോക്രറ്റിക് അംഗങ്ങൾ കരാറിനെ തടയില്ലെന്നു ഇവർ ഉറപ്പുനൽകിയിരുന്നതായും ട്രംപ് പറയുന്നു.


2008ൽ തന്നെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ ഡോളർ ക്ലിന്റൺ ഫൗണ്ടേഷനും നൽകിയെന്നും ട്രംപ് ആരോപിക്കുന്നു. ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് ചെറിൽ മിൽസിന്റെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യൻ– അമേരിക്കൻ വംശജനായ രാജ് ഫെർണാഡോയെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേശക സമിതിയിലേക്കു നിയമിച്ചതായും ആരോപണത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.