പാക് ഹൈക്കോടതി ജഡ്ജിയുടെ പുത്രനെ ഭീകരർ റാഞ്ചി
പാക് ഹൈക്കോടതി ജഡ്ജിയുടെ പുത്രനെ ഭീകരർ റാഞ്ചി
Tuesday, June 21, 2016 12:25 PM IST
കറാച്ചി: പാക്കിസ്‌ഥാനിലെ സിന്ധ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സജിദ് അലി ഷായുടെ പുത്രൻ അവെയ്സ് അലി ഷായെ കറാച്ചി നഗരത്തിൽനിന്ന് ഭീകരർ റാഞ്ചി. സർക്കാർ കസ്റ്റഡിയിലുള്ള ഇസ്ലാമിസ്റ്റുകളെ മോചിപ്പിക്കുന്നതിനായി വിലപേശലിനാണ് ഷായെ അക്രമികൾ തട്ടിക്കൊണ്ടുപോയതെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ പറഞ്ഞു.

അക്രമികളുമായി ഷാ മൽപ്പിടുത്തം നടത്തിയെങ്കിലും ഒടുവിൽ അവർ അദ്ദേഹത്തെ കീഴടക്കി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.


ഉന്നത വ്യക്‌തികളെയും സ്വാധീനമുള്ളവരെയും തട്ടിക്കൊണ്ടുപോയ പല സംഭവങ്ങളും പാക്കിസ്‌ഥാനിലുണ്ടായിട്ടുണ്ട്. പഞ്ചാബിലെ മുൻ ഗവർണർ സൽമാൻ തസീറിന്റെ പുത്രൻ ഷഹബാസ് തലീറിനെ തട്ടിക്കൊണ്ടുപോയ ഭീകരരിൽനിന്ന് നാലുവർഷത്തിനുശേഷമാണ് അദ്ദേഹത്തെ മോചിപ്പിക്കാനായത്. മുൻ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ പുത്രൻ അലി ഹൈദർ ഗീലാനിയെ തട്ടിക്കൊണ്ടുപോയ ഭീകരരിൽ നിന്ന് യുഎസ്, അഫ്ഗാൻ സൈനികർ അദ്ദേഹത്തെ മോചിപ്പിച്ചതു കഴിഞ്ഞമാസമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.